ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ
ഭീകര സംഘടനകൾക്കെതിരെ നടപടിയില്ല, നിരീക്ഷണം മാത്രമെന്ന് പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: ജെയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകൾക്കെതിരെ ഉടനെ നടപടിയൊന്നും ഉണ്ടാകില്ലെന്ന് പാക്കിസ്ഥാൻ. ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാത് തുടങ്ങിയ സംഘടകൾക്കെതിരെയും മറ്റ് ഭീകര സംഘടനകൾക്കെതിരെയും നടപടികളൊന്നും ഉണ്ടാകില്ലെന്നും ഈ സംഘടനളെല്ലാം തന്നെ നിരീക്ഷണത്തിലായിരിക്കുമെന്നും പാക് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് വിവരം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലഷ്കർ ഇ-തൊയ്ബയോട് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളാണ് ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാതും.പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക് ഭീകര സംഘടനകൾക്കെതിരെ നടപടി വേണമെന്ന് ആഗോളതലത്തിൽ ആവശ്യമുയർന്നതിനു പിന്നാലെയാണ് പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്. ചില പാക് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്.

ജമാ അത്- ഉൽ ദുവാ, ഫലാ- ഈ ഇൻസാനിയാത് എന്നീ സംഘടനകളെ നിരോധിച്ചതാണെന്ന് പാക്കിസ്ഥാൻ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് പുതിയ നിലപാടിലൂടെ വ്യക്തമായെന്നാണ് വിലയിരുത്തൽ.


നേരത്തെ, ജയ്ഷ്- ഇ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ശക്തമാ യതിനെ തുടര്‍ന്നായിരുന്നു നടപടി എടുക്കാനുള്ള തീരുമാനമെന്നായിരുന്നു വാർത്തകൾ.

ഭീകരസംഘടനകൾക്കെതിരെ നടപടി എടുക്കണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ നടപടികളിൽ പാക്കിസ്ഥാൻ ആത്മാർത്ഥ തെളിയിക്കണമെന്ന് തിങ്കളാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പറഞ്ഞിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.