എഫ്-16 യുദ്ധവിമാന ദുരുപയോഗം; പാക്കിസ്ഥാനെതിരേ അമേരിക്ക; കുരുക്ക്
എഫ്-16 യുദ്ധവിമാന ദുരുപയോഗം; പാക്കിസ്ഥാനെതിരേ അമേരിക്ക; കുരുക്ക്
വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരേ വ്യോമാക്രമണം നടത്താൻ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച പാക്കിസ്ഥാനു കുരുക്ക്. പാക് നടപടി ചോദ്യം ചെയ്ത് യുഎസ് രംഗത്തെത്തി. ഭീകരർക്കെതിരേ മാത്രമേ എഫ്-16 വിമാനങ്ങൾ ഉപയോഗിക്കാവൂ എന്ന നിബന്ധനയാണു പാക്കിസ്ഥാനു കുരുക്കാകുന്നത്.

എഫ്-16 യുദ്ധവിമാനങ്ങളുടെ ദുരുപയോഗം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. വിദേശ രാജ്യങ്ങളുമായുള്ള ആയുധവിൽപന കരാറിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയില്ലെന്ന് യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു.

ഇന്ത്യ ഖൈബർ പക്തൂണ്‍ക്വയിലെ ബാലക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയായാണ് പാക്കിസ്ഥാൻ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തിരിച്ചടിച്ചത്. പാക്കിസ്ഥാൻ എഫ്-16 യുദ്ധവിമാനങ്ങൾ ഇന്ത്യക്കെതിരേ ഉപയോഗിച്ചതിന്‍റെ തെളിവുകൾ ഇന്ത്യൻ വ്യോമസേന കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.


പാകിസ്ഥാന്‍റെ എഫ്-16 വിമാനത്തെ മിഗ്-21 ബൈസണ്‍ ഉപയോഗിച്ച് ഇന്ത്യ വീഴ്ത്തി. ഇന്ത്യ വീഴ്ത്തിയ എഫ്-16 വിമാനം പാക് അധീന കാഷ്മീരിലാണ് വീണത്. ഈ വിമാനങ്ങളിൽ ഉപയോഗിക്കുന്ന അംറാം മിസൈലിന്‍റെ തെളിവുകളും ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നാണു പാക് നിലപാട്.

1980-ലാണ് യുഎസിൽനിന്ന് പാക്കിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾ ലഭിക്കുന്നത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കൻ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. പ്രതിരോധ ആവശ്യത്തിനുവേണ്ടി മാത്രമേ വിമാനം ഉപയോഗിക്കാവൂ എന്ന് ഉടന്പടിയിൽ വ്യവ്ഥയുണ്ടെന്നാണു സൂചന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.