ഇന്ത്യയുടെ കർശന നിലപാടിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി
ഇന്ത്യയുടെ കർശന നിലപാടിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ മോചനത്തിനായി ഉപാധികൾക്കും വിട്ടുവീഴ്ചകൾക്കും തയാറല്ലെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിനും അന്താരാഷ്‌ട്ര സമ്മർദങ്ങൾക്കും മുന്നിൽ പാക്കിസ്ഥാൻ മുട്ടുമടക്കി. പാക് പിടിയിലായതിന്‍റെ രണ്ടാം ദിവസം അഭിനന്ദന്‍റെ മോചനം ഉറപ്പാക്കിയത് ഇന്ത്യക്ക് അഭിമാനവും നേട്ടവുമായി.

യുദ്ധതന്ത്രം പോലെ നയതന്ത്രതലത്തിലും സൈനികമായും ഒരുക്കിയ സമ്മർദങ്ങളിലൂടെയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ ഇന്ന് ഇന്ത്യയിലെത്തിക്കുക. വൈമാനികന്‍റെ മോചന കാര്യത്തിലെ ഇന്ത്യയുടെ കർക്കശ നിലപാടിനും അന്താരാഷ്‌ട്ര താക്കീതുകൾക്കും മുന്നിൽ വഴങ്ങാതെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു വേറെ മാർഗമില്ലായിരുന്നു.

യുദ്ധത്തടവുകാരുടെ കാര്യത്തിലുള്ള ജനീവ ഉടന്പടികളുടെ ലംഘനം അനുവദിക്കില്ലെന്ന കാർക്കശ്യമുള്ള ഇന്ത്യയുടെ നിലപാടിന് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മുതൽ സൗദി അറേബ്യ വരെയുള്ള ലോകരാഷ്ട്രങ്ങൾ പിന്തുണ നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ നൽകിയ വ്യക്തമായ സൂചന അഭിനന്ദൻ വർധമാന്‍റെ മോചനം ഉറപ്പാക്കിയ ശേഷമാണെന്നാണു കരുതുന്നത്.

• ഒന്നുകിൽ മര്യാദ, അല്ലെങ്കിൽ അടി

പാക് പിടിയിലുള്ള ഇന്ത്യൻ വൈമാനികനെ ഉപയോഗിച്ച് ഒരു വിധത്തിലുള്ള വിലപേശലിനും തയാറല്ലെന്ന് ഇന്നലെ രാവിലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിംഗ് കമാൻഡർ അഭിനന്ദനെ ഉടനെ നിരുപാധികം വിട്ടയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്ഥാനപതി തലത്തിൽ നയതന്ത്ര ഇടപെടലുകൾ പോലും ആവശ്യപ്പെടുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

പാക്കിസ്ഥാന്‍റെ തന്ത്രങ്ങൾക്കു വഴങ്ങില്ലെന്നും പിടിയിലുള്ള ഇന്ത്യൻ വൈമാനികനെ ഉടനെ വിട്ടയച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നു. ആവശ്യമായി വന്നാൽ സൈനിക നടപടികൾക്കും ഇന്ത്യ തയാറെടുത്തു. ഇക്കാര്യം ലോകരാഷ്‌ട്രങ്ങളെ അറിയിച്ചതോടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഉണർന്നു. ഒന്നുകിൽ മര്യാദ പാലിക്കുക, അല്ലെങ്കിൽ ചുട്ട അടി മേടിക്കുക എന്ന ലളിതമായ സന്ദേശമാണു ലോകനേതാക്കൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു നൽകിയത്.

• സമാധാനത്തിലേക്കുള്ള ആദ്യപടി

അതിർത്തിയിലെ സംഘർഷം മെച്ചപ്പെട്ടാൽ അഭിനന്ദനെ വിട്ടയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹമുദ് ഖുറേഷി രാവിലെ പറഞ്ഞത്. എന്നാൽ സമ്മർദം ഏറിയപ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ നിലപാടു മാറ്റി. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദനെ ഇന്നു വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ പാർലമെന്‍റിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമാധാനത്തിനു വേണ്ടിയുള്ള മാനുഷികമായ വിട്ടുവീഴ്ചയെന്ന മേനി നടിക്കാനും ഇമ്രാൻ മറന്നില്ല.


ഇന്ത്യൻ വൈമാനികന്‍റെ മോചനത്തിലൂടെ മാത്രം പ്രശ്നം തീരില്ല. എങ്കിലും സംഘട്ടനം വഷളാകുന്നതിൽ താത്കാലികമായെങ്കിലും അയവു വരുമെന്നാണു പൊതുവായ പ്രതീക്ഷ. ഇന്ത്യ- പാക് സംഘർഷത്തിൽ അയവു വരുത്തണമെന്നും ആണവ ശക്തികൾ തമ്മിൽ യുദ്ധം ഒരിക്കലും അനുവദിക്കാനാകില്ലെന്നും പ്രമുഖ ലോകരാഷ്‌ട്രങ്ങളും നിലാപടു സ്വീകരിച്ചു. സമ്മർദങ്ങൾക്കു വഴങ്ങുമോ, ഇന്ത്യ തന്‍റേടത്തോടെ സ്വന്തം തീരുമാനം എടുക്കുമോയെന്നതാണ് ഇനിയുള്ള ചോദ്യം.

• ഭീകരതയ്ക്ക് അറുതിയായില്ല

ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും പാക് വ്യോമസേന നടത്തിയ വലിയ ശ്രമം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. ഇന്ത്യയുടെ ശക്തമായ പ്രതികരണം മൂലമാണ് പാക്കിസ്ഥാന് ലക്ഷ്യം നേടാനാകാതെ പോയത്. അതിനാൽ പാക്കിസ്ഥാനു കടുത്ത ശിക്ഷ നൽകണമെന്നതിൽ ഇന്ത്യൻ സുരക്ഷാ സേനകൾക്കു സംശയമില്ല. ഇന്ത്യയുടെ മിഗ്-21 വിമാനം വെടിവച്ചിട്ടതും സ്വയം ഇജക്ട് ചെയ്തു രക്ഷപ്പെട്ട പൈലറ്റ് അഭിനന്ദനെ പാക്കിസ്ഥാനികൾ ശാരീരികമായും മാനസികമായും മർദിച്ചതും ഭീഷണിപ്പെടുത്തിയതും തടങ്കലിലാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

അതിലേറെ പാക് സൈന്യത്തിന്‍റെയും ഐഎസ്ഐയുടെയും പിന്തുണയോടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തോയിബ തുടങ്ങിയ നിരവധി തീവ്രവാദി, ഭീകര സംഘടനകളെയും ഭീകരനേതാക്കളെയും ഉന്മൂലനം ചെയ്യുന്നതു വരെ ഇന്ത്യക്കു വിശ്രമിക്കാനാകില്ല. നാൽപതു ജവാന്മാരുടെ വീരമ്യുത്യുവിന് കാരണമായ പുൽവാമ ഭീകരാക്രമണത്തിനു പ്രതികാരം വീട്ടുകയെന്നതു പോലും താത്കാലിക പ്രതികരണമാണ്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പാക് മണ്ണിലുള്ള ഭീകരനേതാക്കളെയും ഭീകരസംഘടനകളെയും ഇല്ലാതാക്കുന്നതു വരെ ഇന്ത്യക്ക് സുരക്ഷിതത്വവും സമാധാനവുമില്ലെന്നതും പ്രധാനമാണ്.

ജോർജ് കള്ളിവയലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.