ഭീകരാക്രമണത്തിന് നിർദേശിച്ചത് മസൂദ് അസ്ഹർ; ആസൂത്രണം പാക്കിസ്ഥാനിൽ
ഭീകരാക്രമണത്തിന് നിർദേശിച്ചത് മസൂദ് അസ്ഹർ; ആസൂത്രണം പാക്കിസ്ഥാനിൽ
ന്യൂഡൽഹി: പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്കു നേരെ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. ചാവേർ ആക്രമണത്തിന് ആഹ്വാനം ചെയ്തത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ നേരിട്ടാണെന്നും റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽനിന്നാണ് ആക്രമണത്തിന് അനുമതി നൽകിയതെന്നും തെളിയിക്കുന്ന വിവരങ്ങളാണ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.

ഗുരുതര രോഗത്തെ തുടർന്ന് നാലുമാസത്തോളമായി റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ അസ്ഹർ ചികിത്സയിലാണ്. ഇവിടെ നിന്നാണ് അസ്ഹർ ഭീകരാക്രമണങ്ങൾ നിയന്ത്രിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

പുൽവാമ ഭീകരാക്രമണത്തിന് എട്ടു ദിവസം മുന്പ് കാഷ്മീർ താഴ്വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങൾക്കു മസൂദ് അസ്ഹർ ശബ്ദസന്ദേശം അയച്ചിരുന്നു. അനന്തരവൻ ഉസ്മാനെ സുരക്ഷാസേന വധിച്ചതിനു പ്രതികാരം ചെയ്യണമെന്നാണ് സന്ദേശത്തിൽ അസ്ഹർ ആവശ്യപ്പെട്ടത്. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ കൂട്ടായ്മയായ ഐക്യ ജിഹാദ് കൗണ്‍സിലിൽനിന്ന് ഈ നിർദേശം മറച്ചുവച്ചു.


മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈർ, അബ്ദുൾ റാഷിദ് ഘാസി എന്നിവരിലൂടെയാണ് അസ്ഹർ ഈ ടേപ്പുകൾ പ്രചരിപ്പിച്ചത്. ഇതിന്‍റെ തെളിവുകൾ രാജ്യാന്തര ഏജൻസികൾക്ക് ഇന്ത്യ അടുത്തുതന്നെ കൈമാറുമെന്നും സൂചനയുണ്ട്. കാഷ്മീർ താഴ്വരയിൽമാത്രം അന്പതിനുമേൽ ജെയ്ഷെ ഭീകരരുണ്ടെന്നാണ് രഹസ്യാന്വേഷണ കേന്ദ്രങ്ങൾ കരുതുന്നത്. ഇതിൽ 35 പേരെങ്കിലും പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറിയവരാകാമെന്ന് ഏജൻസികൾ വിലയിരുത്തുന്നു.

വ്യാഴാഴ്ച സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേർ ആക്രമണത്തിൽ 40 ജവാൻമാരാണ് മരിച്ചത്. ആദിൽ അഹമ്മദ് ദർ എന്ന ജെയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.