വെള്ളം ഒഴുകി പോകാനും സംവിധാനമൊരുക്കി. വീട്ടിലെ നാടൻ പശുവിന്റെ ചാണകം ഉപയോഗിച്ചുളള ജീവാമൃതമാണ് പ്രധാന വളം. ചിങ്ങം ഒന്നോടെ ചെടികൾ പൂവിട്ടു തുടങ്ങി. സുഹൃത്തുക്കളും നാട്ടുകാരുമാണു പൂക്കൾ വാങ്ങിയത്.
ഓണഘോഷത്തോടനുബന്ധിച്ചു നടന്ന വിളവെടുപ്പിൽ ദൂരദേശത്തു നിന്നുവരെ ആളുകളെത്തി. ഓണചന്തകളിൽ മേഴ്സി ഗാർഡിനിലെ പൂക്കൾ താരമായി. പൂകൃഷി മാത്രമല്ല മേഴ്സിയമ്മയക്ക്.
ചെണ്ടുമല്ലി ചെടിയുടെ ചുവട്ടിൽ കൂർക്ക കൃഷിയുമുണ്ട്. ചെണ്ടുമല്ലി കഴിയുന്പേഴേക്കും കൂർക്ക വിളവെടുക്കാറാകും. വഴുതന, കപ്പ, വാഴ തുടങ്ങിയവയും കൃഷിചെയ്യുന്നു. നാടൻ പശുക്കളും കോഴി, താറാവ്, ടർക്കി എന്നിവയുമുണ്ട്.
പൂപ്പാടത്തിന്റെ ചിത്രങ്ങൾ മകൻ നിതിൻ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തതോടെ ഫോട്ടോ ഷൂട്ടിനായി ധാരാളം പേരാണ് എത്തുന്നത്. സേവ് ദ ഡേറ്റ്, വെഡിംഗ് ഷൂട്ട്, റീൽസ് തുടങ്ങിയവയ്ക്ക് ഇതര ജില്ലകളിൽ നിന്നു പോലും അളുകളെത്തിന്നുണ്ട്.
തമിഴ്നാട്ടിൽ പോയി പൂപ്പാടങ്ങൾ കാണുന്നവർക്കൊക്കെ മേഴ്സി ഗാർഡനിലെ ചെണ്ടുമല്ലി തോട്ടം കൗതുക കാഴ്ചയാണ്. കൃത്യമായ വിലയും വിപണിയുമുണ്ടെങ്കിൽ പൂ കൃഷി ലാഭകരമാണെന്നാണ് മേഴ്സി ചാക്കോ പറയുന്നത്.
നമ്മുടെ നാട്ടിൽ ഓണത്തിനു മാത്രമാണ് പൂക്കളുടെ ആവശ്യം കൂടുതൽ. തമിഴ്നാട്ടലും മറ്റും എല്ലായ്പ്പോഴും പൂക്കളുടെ ആവശ്യമുണ്ട്. പ്ലാസ്റ്റിക് പൂക്കൾ പൂർണമായും ഒഴിവാക്കിയാൽ കർഷകർക്ക് നല്ല വില കിട്ടും.
ചെണ്ടു മല്ലി പൂക്കൾ ഉണക്കി പൊടിച്ച് വിപണന സാധ്യത കണ്ടെത്തുന്നതിനുള്ള തയാറെടുപ്പിലാണ് മേഴ്സി ചാക്കോയും കുടുംബവും.
ഫോണ്: 9447123755