ജന്മദിനാശംസകൾ എന്‍റെ വെളിച്ചമേ...; മകൾക്ക് പിറന്നാളാശംസകളുമായി പൃഥ്വിരാജും സുപ്രിയയും
Monday, September 9, 2024 9:51 AM IST
മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജും സുപ്രിയയും. മകളുടെ വരവോടെ ജീവിതം എങ്ങനെയെല്ലാം മാറിപ്പോയെന്നാണ് സുപ്രിയ കുറിക്കുന്നത്. അലംകൃത എന്ന പേരുള്ള ആലിക്ക് പത്തുവയസാണ് ഞായറാഴ്ച പൂർത്തിയായത്.

എന്‍റെ പ്രിയപ്പെട്ട ആലി കുട്ടാ, നിനക്ക് 10 വയസായി! കൊള്ളാം, ഇത്രയും കാലം എവിടെ പോയി? ജീവിതത്തെക്കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ നിന്ന്, എന്താണ് ജീവിതം എന്ന് നീ കരുതുന്ന കാര്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. എല്ലാ ദിവസവും ഞാൻ പുതിയ എന്തെങ്കിലും പഠിക്കുന്നു, അതിന് നിനക്ക് നന്ദി.

നീ ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണെന്നു പറയുന്നത് കുറഞ്ഞു പോകും! ഡാഡയും ഞാനും നീ എന്ന വ്യക്തിയെക്കുറിച്ചും നീ ആകാൻ ആഗ്രഹിക്കുന്ന എല്ലാത്തിനെക്കുറിച്ചും അഭിമാനിക്കുന്നു. മാറി നിന്ന് നിന്നെ നിരീക്ഷിക്കുന്നതിൽ ഞങ്ങൾ എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമാണ്!




എന്നും ദയയും സഹാനുഭൂതിയും ഉള്ളവളായിരിക്കുക, നീ ഉള്ളതിനാൽ ഞങ്ങളുടെ ലോകം എപ്പോഴും സമ്പന്നമായിരിക്കും! ആലി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് വീക്ഷിച്ചുകൊണ്ട് ഡാഡി (നിന്‍റെ മുത്തച്ഛൻ) എപ്പോഴും നിന്നോടൊപ്പമുണ്ടാകും! ജന്മദിനാശംസകൾ എന്‍റെ വെളിച്ചമെ! നിന്‍റെ അമ്മയായതിൽ വളരെ സന്തോഷവും നന്ദിയും! ..സുപ്രിയ കുറിച്ചു.

ആലിയുടെ ജന്മദിനത്തിൽ മനോഹരമായ കുറിപ്പും ചിത്രവും പൃഥ്വിരാജും പങ്കുവച്ചു. "ജന്മദിനാശംസകൾ സൺഷൈൻ! നീ ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ‍ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി! മമ്മയും ഡാഡയും നീ ആയിത്തീർന്നിരിക്കുന്ന വ്യക്തിയെ ഓർത്ത് വളരെ അഭിമാനിക്കുന്നു!




ഡാഡയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററായി നീ എന്നേക്കും നിലനിൽക്കും. വരും വർഷങ്ങളിൽ നീ കൂടുതൽ പൂത്തു വിടരുന്നതു കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നു. പൃഥ്വിരാജ് കുറിച്ചു.

വളരെ അപൂർവമായാണ് ആലി എന്നു വിളിക്കുന്ന അലംകൃതയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവയ്ക്കാറുള്ളൂ. അതിനാൽ തന്നെ പിറന്നാളിനോടനുബന്ധിച്ചിട്ട ചിത്രങ്ങൾ ആരാധകർ ഏറ്റെ‌ടുത്തുകഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.