തമിഴിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യുന്നതെന്നും തന്‍റെ ഇഷ്ടം മലയാളത്തോടാണെന്നും നടി മമിത ബൈജു. പ്രദീപ് രംഗനാഥൻ നായകനായ പുതിയ ചിത്രം ഡ്യൂഡിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മമിത മനസ് തുറന്നത്.

മമിത ബൈജുവിന്‍റെ വാക്കുകൾ

‘അന്യഭാഷാ സിനിമകളിൽ അഭിനയിക്കാൻ പോകുമ്പോൾ അഭിനേതാക്കളോട് വിവേചനം കാണിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ആകപ്പാടെ വ്യത്യാസം തോന്നിയിട്ടുള്ള ഒരുകാര്യം ഭക്ഷണമാണ്. തമിഴ് സെറ്റിൽ തമിഴ് ഭക്ഷണം ആയിരിക്കുമല്ലോ, രാവിലെ ഇഡ്ഡലി, ദോശ, മറ്റു തമിഴ് പലഹാരങ്ങൾ ഒക്കെ ആയിരിക്കും.

ഞാൻ അതൊക്കെ വളരെയധികം ആസ്വദിക്കാറുണ്ട്. എനിക്ക് തമിഴ് ഭക്ഷണം വളരെ ഇഷ്ടമാണ്. പിന്നെ ഒരു കാര്യം ഭാഷ ആണ്. എന്റെ ക്രൂ ഉൾപ്പടെ തമിഴാണ് പറയുന്നത്. ഇനി മേക്കപ്പ് ആർട്ടിസ്റ്റ് മൈത്ര ആണെങ്കിലും ഹെയർ സ്റ്റൈലിസ്റ്റ് ഹേമ ആണെങ്കിലും തമിഴരാണ്.

ഞാനും എന്റെ അസിസ്റ്റന്‍റ് മനോജേട്ടനും മാത്രമാണ് മലയാളം സംസാരിക്കുന്നത്. ഇടക്ക് ഞങ്ങൾ രണ്ടും സംസാരിക്കുമ്പോഴും തമിഴ് കയറി വരും. നമ്മൾ എന്തിനാണ് തമിഴിൽ സംസാരിക്കുന്നത് എന്ന് ഞങ്ങൾ പരസ്പരം ചോദിക്കും. ഭാഷയുടെ ബുദ്ധിമുട്ടുകൾ ആദ്യകാലങ്ങളിൽ ഞാൻ നേരിട്ടിട്ടുണ്ട്. ചില കാര്യങ്ങളൊന്നും പറയുന്നത് മനസിലാകില്ല. പിന്നെ പോകെപ്പോകെ അത് ഓക്കെ ആയി.

തമിഴില്‍ ഇഷ്ടം പോലെ സിനിമകള്‍ ചെയ്താലും മലയാളത്തിന്‍റെ അത്രയും തമിഴ് ഫ്ലൂവന്‍റ് ആയിട്ടില്ല. പക്ഷേ അത്യാവശ്യം തമിഴ് പഠിച്ചു. വായിക്കാനും എഴുതാനും ഒക്കെ ഞാൻ പഠിച്ചു. തമിഴ് പൊണ്ണല്ല, മലയാളി പെൺകുട്ടി തന്നെയാണ് ഞാൻ.

എനിക്ക് ആ സമയത്ത് വന്നിരുന്ന പടങ്ങൾ കൂടുതൽ തമിഴ് ആണ്. കാരണം കാരക്ടേഴ്സ് അതുപോലെ വ്യത്യസ്തമായി കിട്ടിയത് തമിഴിലാണ്. കൂടുതൽ തമിഴ് സിനിമകളുടെ കഥകേട്ടു. വളരെ നല്ല വേഷങ്ങളായതിനാല്‍ അവ ചെയ്തു എന്നുമാത്രം.

എനിക്ക് മലയാളം ചെയ്യാനാണ് കൂടുതൽ ആഗ്രഹം. പ്രദീപ് രംഗനാഥന്‍റെ ചിത്രത്തില്‍ സഹകരിക്കുമ്പോള്‍ ഒരു സുഹൃത്തിനൊപ്പം ജോലി ചെയ്യുന്ന അനുഭവമാണുണ്ടായത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.’ മമിത ബൈജു പറയുന്നു.

പ്രേമലുവിന്‍റെ വൻ വിജയത്തിന് ശേഷം തമിഴ് സിനിമയിൽ സജീവമാണ് മമിത ബൈജു. റെബൽ ആണ് മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം.

മമിത നായികയാകുന്ന പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്യൂഡ് ദീപാവലിക്ക് റിലീസ് ചെയ്യുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ, ഇരണ്ടു വാനം, വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46 തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.