Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ. പുരാതനമായ തമിഴ് നാടോടി വാദ്യമാണ് ആശാൻ ഉപാസിക്കുന്ന പറൈ (മലയാളത്തിൽ പറ) വാദ്യം. ഇതൊക്കെ എന്തു കല എന്നു ചിന്തിക്കുന്നവരാകും നമ്മൾ അയൽക്കാർ ഏറെയും. അതിനു വേലു ആശാന്റെ പറൈ മറുപടി പറയും...
വേപ്പിൻതടികൊണ്ടുള്ള ഒരു ചട്ടം. ഏതാണ്ട് 35 സെന്റീമീറ്റർ വ്യാസമുണ്ടാകും. അതിൽ തുകൽ വലിച്ചുകെട്ടി മുറുക്കിയ ലളിതമായ വൃത്തരൂപം. ശരീരത്തോടു ചേർത്തുപിടിച്ച് രണ്ടു വടികൾകൊണ്ട് അതിൽ കൊട്ടുന്പോൾ ഉയർന്നുകേൾക്കുന്നത് തമിഴിന്റെ വികാരങ്ങളാണ്.
ഇതാണ് പറൈ അഥവാ പറ എന്ന വാദ്യം. തമിഴ്നാട്ടിൽനിന്ന് ഇതിന്റെ ശബ്ദം ശ്രീലങ്കയിലും ദുബായിലും സിംഗപ്പുരിലും ചൈനയിലും അമേരിക്കയിലും കേൾപ്പിച്ച ഒരാളുണ്ട്- ആർ. വേൽമുരുഗൻ എന്ന വേലു ആശാൻ. അദ്ദേഹമിന്ന് പത്മശ്രീ വേലു ആശാനാണ്!
തപ്പാട്ടക്കൊട്ട്
നാലരപ്പതിറ്റാണ്ടു പിന്നിലേക്കു പോയാൽ മധുരൈ അളങ്കനല്ലൂർ മുനിയാണ്ടി കോവിലിലെ കൊണ്ടാട്ടവേള വേലു ആശാന്റെ മനസിൽ തെളിയും. വിരുദുനഗറിലെ മെട്ടമലൈ ഗ്രാമത്തിൽനിന്നുള്ള വേൽമുരുഗന്‍ അന്നു പത്തു വയസേയുള്ളൂ.
പഠിക്കുന്നത് അഞ്ചാം ക്ലാസിൽ. ആഘോഷത്തിനു പറൈ തപ്പാട്ടം അമ്മാവൻ സേവുഗൻ വാത്തിയാരും സംഘവുമാണ് നടത്തുന്നത്. ആവേശത്തിന്റെ കൊട്ടുമുറുകുന്നു. "എനിക്കെന്താണ് ആ സമയം സംഭവിച്ചതെന്നറിയില്ല. പറൈയുടെ താളത്തിനൊപ്പിച്ച് എന്റെ ശരീരം തുള്ളിത്തുടങ്ങി'- വേലു ആശാൻ ഓർമിക്കുന്നു. "മാമൻ പറൈ എന്റെ കൈയിൽ തന്നു.
അന്നാണ് ഞാൻ ആദ്യമായി ഈ വാദ്യം ഒന്നു തൊടുന്നത്'.വേലു ആശാൻ അന്ന് പറൈയുടെ ഹൃദയത്തിലാണ് തൊട്ടതെന്നുവേണം കരുതാൻ. പറൈ കൊട്ടുന്ന വടികളായ അടി കുച്ചിയും സുണ്ടു കുച്ചിയും അങ്ങനെ വേലുവിന്റെ ജീവിതത്തിന്റെ ഭാഗമായി.
പിതാവ് രാമയ്യയും ഒരു പറൈ കൊട്ടുകാരനായിരുന്നു. സിനിമാ കൊട്ടകകളിൽ പുത്തൻപടമെത്തിയെന്നു നാട്ടുകാർ അറിയുന്നതുപോലും രാമയ്യയുടെ കൊട്ടുകേട്ടാണ്. എന്നാൽ മകനെ ഒരു പറൈ കൊട്ടുകാരനാക്കുന്നതിനോട് അദ്ദേഹത്തിനു കടുത്ത എതിർപ്പായിരുന്നു.
മകനെ പഠിപ്പിച്ചു വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. എതിർപ്പുകൾമൂലം എതാണ്ട് എട്ടുകൊല്ലക്കാലം കൊട്ടിൽനിന്നു മാറിനിൽക്കേണ്ടിവന്നു. പലവിധ തൊഴിലുകളിലൂടെയാണ് ആ നാളുകൾ കടന്നുപോയത്.
അപ്പോഴും മനസിലെ താളമൊഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അമ്മാവൻ സേവുഗൻ വാത്തിയാരെ തന്നെയാണ് വേലു തന്റെ ഗുരുവായി മനസിൽ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ തേടിവന്ന പത്മശ്രീ പുരസ്കാരം ഗുരുവിനു സമർപ്പിക്കുകയാണ് അദ്ദേഹം.
സേവുഗൻ വാത്തിയാരുടെ കീഴിൽ കൊട്ടുപഠിച്ച മറ്റുള്ളവർ അതിനെ ഒരു തൊഴിലായി മാത്രം കണ്ടപ്പോൾ, അതിനെ കലയായും സംഗീതമായും തിരിച്ചറിഞ്ഞ് ഉപാസിച്ചുവെന്നതാണ് വേലു ആശാന്റെ മഹിമ. അദ്ദേഹത്തിന്റെ പറൈ സംസാരിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുമെന്നു പറയും ആരാധകക്കൂട്ടം.
"ഒരു പാവപ്പെട്ടവനായി ജീവിച്ച്, സംഗീതത്തിലൂടെ ചുറ്റുമുള്ള പാവപ്പെട്ടവരുടെ മുഖങ്ങളിൽ ചിരിയുടെ വെളിച്ചം തെളിയുന്നതു കാണാൻ എനിക്കു വലിയ ഇഷ്ടമാണ്. പട്ടിണി മറക്കാൻ അവരെ എന്റെ സംഗീതം സഹായിക്കുന്നുണ്ട്. അതിനാൽ ഇഷ്ടമുള്ള എല്ലാവരെയും ഞാനിതു പഠിപ്പിക്കുകയാണിപ്പോൾ'- വേലു ആശാൻ പറയുന്നു.
ഗുരുവിനെപ്പോലെ അളങ്കനല്ലൂരിൽ വാത്തിയാർ എന്ന പേരിൽതന്നെയാണ് വേലു ആശാൻ ഇപ്പോൾ അറിയപ്പെടുന്നത്. പറൈയുടെ രാജകുമാരൻ എന്നുമുണ്ട് വിശേഷണം. നൂറുകണക്കിനുപേരെ ഇതിനകം പഠിപ്പിച്ചുകഴിഞ്ഞു. അതിനു ജാതിമതഭേദമോ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല.
അവരിൽ പലരുമിപ്പോൾ സ്വന്തം ട്രൂപ്പുകളുമായി ഈ രംഗത്തുണ്ട്. സമർ കലൈക്കുഴു എന്നാണ് വേലു ആശാന്റെ തപ്പിശൈ സംഘത്തിന്റെ പേര്. സംഗീതത്തിലൂടെ വിപ്ലവമുണ്ടാകട്ടെ എന്ന അർഥത്തിൽ ഏറ്റവും അനുയോജ്യമായ പേരുതന്നെ!.
താളജീവിതം
പറൈയുടെ താളം തന്റെ പാരന്പര്യമായി നെഞ്ചിലുറപ്പിച്ചിട്ടുണ്ട് വേലു ആശാൻ. ഇതിനപ്പുറം അദ്ദേഹത്തിന് ഒന്നുമില്ല.
മധുരൈ തിയോളജിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന ദളിത് കലാമേളയിലെ അഴകർസ്വാമി പുരസ്കാരമാണ് വേലു ആശാന് ആദ്യം ലഭിച്ച അംഗീകാരം. പത്മശ്രീയൊന്നും അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു.
ധർമദുരൈ, കുംകി തുടങ്ങിയ സിനിമകളിൽ മുഖംകാണിച്ചിട്ടുള്ള ആശാൻ കുട്ടികളെ ഓണ്‍ലൈൻ ആയും തപ്പാട്ടം പഠിപ്പിക്കുന്നുണ്ട്. വേലു ആശാന്റെയും സംഘത്തിന്റെയും പ്രകടനത്തിന് ഇലക്ട്രിഫൈയിംഗ് എന്നാണ് പുതുതലമുറയുടെ വിശേഷണം.
യുട്യൂബിൽ ആരാധകർ നിരവധി. തമിഴ്നാട്ടിൽ എല്ലാത്തരം ചടങ്ങുകൾക്കും തപ്പാട്ടം ഇണങ്ങും. അതിനു വിവാഹമെന്നോ ജനനമെന്നോ പിറന്നാളെന്നോ മരണമെന്നോ ഭേദമില്ല. തിരുക്കുറൾ വരികളിലും ചരിത്രയുദ്ധക്കളങ്ങളിലും പറൈയുടെ താളം കേട്ടിട്ടുണ്ട്. പറൈ എന്ന വാക്കിന്റെ അർഥംതന്നെ പറയുക എന്നാണ്.
സംഘ, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് പ്രജകൾക്കുള്ള അറിയിപ്പുകളുടെ അകന്പടിയായും പറൈയുടെ ശബ്ദമുണ്ടായിരുന്നു. സന്പന്നമായ ഒരു ചരിത്രത്തിന്റെ താളമാണ് വേലു ആശാനെപ്പോലുള്ളവരിലൂടെ പുതുതലമുറയുടെകൂടി ഹൃദയമിടിപ്പുകളിൽ ചേരുന്നത്. എഴുന്നേറ്റുനിന്നു കൈയടിക്കാതെവയ്യ!
ഒടുക്കം ഒരു മലയാളം സിനിമാപ്പാട്ടിന്റെ വരികൾകൂടി ഓർമിക്കുക: പറമേളം ചെണ്ട ചേങ്ങില തൃത്തുടി മദ്ദളം അരമണി കിണികിണിപലതാളം തക്കിടകിടതക താ..."യോദ്ധ'യ്ക്കു വരികളെഴുതുന്പോൾ അനശ്വരനായ ബിച്ചു തിരുമലയുടെ മനസിൽ പറമേളം തുടിച്ചിരുന്നുവെന്നു സാരം.
ഹരിപ്രസാദ്
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
ഇതാ കടൽ കരയുന്നു!
മെഡിറ്ററേനിയൻ കടൽ (മധ്യധരണ്യാഴി) യൂറോപ്പിലെ ഏറ്റവും ആഴമേറിയ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു! അയോണിയൻ കടല
പശുവിൻ പാലിനെ വെല്ലാൻ പാറ്റാപ്പാൽ
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കും... അതാണെന്റെ ജീവൻ ടോൺ' മോഹൻലാലിന്റെ പ്രസിദ്ധമായ കഥാപാത്രം ആടുതോമ പറയുന്ന ഡയല
മധുരമനോജ്ഞം
പുതുവര്‍ഷ ഹിറ്റ് രേഖാചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ നിഗൂഢവില്ലൻ. നുണക്കുഴിയില്‍ സൂപ്പർതാരം. ഏപ്രില്‍ റിലീസ് ലൗല
വിധിയല്ല, വിധുവാണ് താരം
വിധിയെ പഴിച്ചിരിക്കുന്നവർ, വിധിയെന്നു കരുതി ദുരിതങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കുന്നവർ, എന്തു ചെയ്തിട്ടും കാര്യമില്ല
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീ
തിക്കുറിശിക്കു മരണമുണ്ടോ?
മലയാള നാടകവേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ചരിത്രം സൃഷ്ടിച്ച ആചാര്യനാണ് പത്മശ്രീ തിക്കുറിശി സുകുമാരൻ നായർ. കവ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്ന
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Latest News
സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
രാജസ്ഥാനിൽ ഏഴു വയസുകാരനെ കടുവ കൊന്നു
എറണാകുളത്ത് പ്ലാസ്റ്റിക് നിർമാണ ശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top