Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇവിടെ തൊട്ടറിയാം, ദൈവസാന്നിധ്യത്തിന്റെ സൗന്ദര്യം
പതിറ്റാണ്ടുകളുടെ കഥ പറയുന്ന മംഗലപ്പുഴ സെമിനാരിപ്പള്ളി നവീകരണത്തിനു ശേഷം 28ന് ദൈവാരാധനയ്ക്കായി സമർപ്പിക്കുന്നു.
ദൈവത്തിന്റെ സുഗന്ധം തൊട്ടറിയാൻ കഴിയുന്ന ഒരു ആത്മീയ ഇടം. നമ്മൾ വീണ്ടും വീണ്ടും ചെന്നിരിക്കാൻ ഇഷ്ടപ്പെടുന്ന ഇടം. അങ്ങനെയൊരു ഇടം നിങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ടോ? ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ പള്ളിക്കുള്ളിൽ അല്പനേരമെങ്കിലും ചെലവഴിച്ചിട്ടുള്ളവരുടെയൊക്കെ ഹൃദയത്തിലാണ് ഈ പള്ളിയുടെ ഇടം.
അറിയാതെ നമ്മുടെ മനസ് മന്ത്രിക്കും "സത്യമായും ഇവിടെ ദൈവസാന്നിധ്യത്തിന്റെ സൗരഭ്യമുണ്ട്'. ദൈവവും മനുഷ്യനും തമ്മിൽ നടത്തുന്ന സ്നേഹഭാഷണത്തിന്റെ സാക്ഷികളാകാൻ തീർച്ചയായും മാലാഖമാർ അവിടെ തിരക്കുകൂട്ടുന്നുണ്ടാവും.
നിയോ - ഗോഥിക് ശൈലിയിൽ നിർമിക്കപ്പെട്ടതാണ് ഈ മനോഹര പ്രാർഥനാമന്ദിരം. ഹൃദയഹാരിയായ കാഴ്ചകളാണ് ഈ പള്ളിയുടെ ഒരോ അണുവിലും. ശരിക്കും ദൈവ-മനുഷ്യ അനുരാഗത്തിന്റെ കവിത പോലെ.
ചിന്തകനായ പ്ലോട്ടിനൂസിന്റെ വാക്കുകളിൽ "രണ്ടാമത്തെ ദൈവമാണ് തച്ചുശാസ്ത്രി അഥവാ വാസ്തു ശിൽപി' (architectus secundus Deus). കാരണം, കലയിലൂടെ അയാൾ പ്രതിഫലിപ്പിക്കുന്നത് അയാളുടെ മനസാണ്. ശില്പിയുടെ മനസിന്റെ ദർപ്പണം.
ഗോഥിക് - സ്കൊളാസ്റ്റിക് രസതന്ത്രം
ഗോഥിക് വാസ്തുവിദ്യയും സ്കൊളാറ്റിസിസവും സമകാലികർ ആയിരുന്നു. ചരിത്രപരമായ അവയുടെ ഏകത്വം പാരസ്പര്യ സ്വഭാവമുള്ള ആശയങ്ങളുടെ കൈമാറ്റത്തിനു കാരണമായി ഭവിച്ചു. ദൃശ്യമായ, സൃഷ്ടിക്കപ്പെട്ട , ഈ ലോകത്തെ നിരീക്ഷിക്കുന്നതിലൂടെയും മനസിലാക്കുന്നതിലൂടെയും അതിന്റെ സ്രഷ്ടാവിനെ ഗ്രഹിക്കാനാണ് സ്കൊളാസ്റ്റിക് ദൈവശാസ്ത്രജ്ഞന്മാർ ശ്രമിച്ചത്.
ഇതുതന്നെയായിരുന്നു ഗോഥിക് വാസ്തുശാസ്ത്രികളുടെയും ശ്രദ്ധാകേന്ദ്രം. ഒരു പരിധിവരെ, സ്കൊളാസ്റ്റിക് കാഴ്ചപ്പാടുകളെയാണ് ഗോഥിക് തച്ചുശാസ്ത്രം അവതരിപ്പിച്ചത് എന്നു പറയുന്നതിൽ തെറ്റില്ല. പക്ഷേ, അത് ഏക വഴിയിൽ അല്ലായിരുന്നെന്നു മാത്രം .
ബഹുസ്വരതയുടെ ഭാഷയും ശൈലിയും അവലംബിച്ചാണ് അവർ അതു നിർവഹിച്ചത്. അദ്ഭുതാവഹമായ ഒരു മനപ്പൊരുത്തം എന്നൊക്കെ പറയാവുന്ന തരത്തിൽ സ്കൊളാസ്റ്റിക് ദൈവശാസ്ത്രവും ഗോഥിക് വാസ്തുവിദ്യയും തമ്മിൽ ഒരു രസതന്ത്രം നിലനിന്നിരുന്നു. സൃഷ്ടിയിൽനിന്നു സ്രഷ്ടാവിലേക്ക് അധികം ദൂരമില്ലെന്ന് ഇരു കൂട്ടരും കണ്ടെത്തി. ദൈവം ഒരു ആശയമല്ല എന്ന വസ്തുതയ്ക്ക്, വാദഗതിക്ക് തച്ചുശാസ്ത്രികൾ അടിവരയിട്ടു .
ദൈവം എന്നാൽ ദൃശ്യമായ ഈ ഭൗതിക ലോകത്തിന്റെ മധ്യത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്നവനും ആവിഷ്കരിക്കുന്നവനുമാണെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട്, ദൈവത്തിന്റെ ദൃശ്യപരതയാണ് ദേവാലയ നിർമാണത്തിലൂടെ അവർ അടയാളപ്പെടുത്തിയത്. തങ്ങളുടെതന്നെ സർഗാത്മകതയെ ആശ്രയിച്ചു കൊണ്ടായിരുന്നില്ല അവർ അതിനെ രൂപപ്പെടുത്തിയത്.
മറിച്ച്, മനുഷ്യന്റെ പ്രവൃത്തികളെ നിർണയിക്കുന്ന, നിയന്ത്രിക്കുന്ന തത്വങ്ങൾ നിലവിലുണ്ട് എന്നും ആ തത്വങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും (principium importans ordinem ad actum) അവർ തിരിച്ചറിഞ്ഞിരുന്നു. അവർ തിരിച്ചറിഞ്ഞ തത്വത്തിന്റെ പേരായിരുന്നു സ്കോളാസ്റ്റിസിസം.
കലയും ഭാവനയും
ബുദ്ധിക്കു മാത്രമല്ല, ഇന്ദ്രിയങ്ങൾക്കും അറിവിന്റെ വാതായനങ്ങൾ തുറക്കാനാവുമെന്നു സ്കോളാസ്റ്റിക് ചിന്തകർ കണ്ടെത്തി. കാഴ്ചയ്ക്ക് ഒരുതരം ബുദ്ധി (intelligence ) ഉണ്ടെന്ന് അവർ മനസിലാക്കി. ഇത് കലയെയും സ്വാധീനിച്ചു. ഭാവനയ്ക്കു കൂടുതൽ പ്രാധാന്യം ലഭിച്ചു. സംഗീതവും ദൃശ്യ കലയും നിർമ്മാണ ശൈലിയും കൂടുതൽ സ്പഷ്ടമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയുള്ള നവ സങ്കേതങ്ങൾ അന്വേഷിച്ചുതുടങ്ങി.
ഇതിന്റെ അനന്തരഫലമായി ദൃശ്യകലകൾ അവ ആവിഷ്കരിക്കപ്പെടുന്ന ഇടങ്ങളെ (spaces) കൃത്യവും നിയതവുമായ രീതിയിൽ വിഭജിക്കുന്ന ശൈലി അവലംബിക്കാൻ ആരംഭിച്ചു. തച്ചുശാസ്ത്രവും ഈ ശൈലിയെ സ്വീകരിച്ചു. തത്ഫലമായി നിർമാണങ്ങളും മറ്റും കൂടുതൽ വ്യക്തത (Manifestatio) ഉളവാക്കാൻ വേണ്ടിയുള്ള തച്ചുശാസ്ത്ര സങ്കേതങ്ങൾ വികസിപ്പിച്ചു.
നിർമാണരീതി
മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട എല്ലാ യാഥാർഥ്യങ്ങളെയും അതിന്റെ സാകല്യത്തിൽ (Totality) പ്രതിപാദിക്കുക എന്ന ശൈലി സ്കൊളാസ്റ്റിക് ചിന്തകകർ അവലംബിച്ചു.
അങ്ങനെയാണ് "എല്ലാറ്റിന്റെയും സമാഹരണം'(Summa)എന്ന അർഥത്തിലുള്ള ഗ്രന്ഥങ്ങൾ രൂപപ്പെട്ടത്. സമഗ്രതയിൽ ഓരോ ഘടകത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ അംശത്തിനും അതിന്റെ ഇടമുണ്ട്. ഓരോ ഘടകവും സാകല്യത്തെപ്പറ്റിയുള്ള ഒരു സംഗീതശകലം തന്നെയാണ്.
സ്കൊളാറ്റിസിസത്തിന്റെ ആവിർഭാവത്തോടെയാണ് ക്രമീകൃതമായ അവതരണ രീതി ഉടലെടുത്തത്. അതായത്, യുക്തിഭദ്രമായ രീതിയിൽ കാര്യങ്ങളെ ചിട്ടയോടെ സംവേദനം ചെയ്യുന്ന ശൈലിയാണ് അത് (Secundum ordiem disciplinae).
അടുക്കും ചിട്ടയോടെ ഒരു കാര്യം അവതരിപ്പിക്കുന്ന രീതി അന്നത്തെ പൊതുബോധത്തിന്റെ ഭാഗമായി മാറി. ഇതു തച്ചുശാസ്ത്രത്തിലക്കും കടന്നുവന്നു. അതുകൊണ്ടാണ് ഗോഥിക് ദേവാലയത്തിന്റെ ഓരോ ഭാഗവും എത്ര ചെറുതാണെങ്കിലും അവയെല്ലാം പരസ്പരം അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നത്. അവയെല്ലാം കൂടി ചേർന്നാണ് ഒരു സാകല്യത്തെ (whole) മെനയുന്നത്.
ത്യാഗത്തിലൂടെ
മധ്യകാല ക്രൈസ്തവ ധർമം രൂപീകരിച്ച ജ്ഞാന സിദ്ധാന്തത്തിന്റെ ലാളിത്യമാർന്ന വിശദീകരണമാണ് മംഗലപ്പുഴ സെമിനാരിയിലെ ഈ ഗോഥിക് ദേവാലയം. 1947ൽ തുടങ്ങിയ പള്ളിയുടെ നിർമാണം 1951ൽ പൂർത്തിയായി. മംഗലപ്പുഴ സെമിനാരിയുടെ അന്നത്തെ പ്രോക്യുറേറ്റർ ആയിരുന്ന ഫാ. വിക്ടർ സാൻ മിഖായേൽ ഒസിഡി ആണ് നിർമാണത്തിനു നേതൃത്വം വഹിച്ചത്. അദ്ദേഹത്തിനു പൈതൃകമായി കിട്ടിയ സ്വത്ത് പള്ളിയുടെ നിർമാണത്തിന് അദ്ദേഹം ഉപയോഗിച്ചു.
വ്യക്തിപരമായി ഉപകാരികളെ കണ്ടെത്തിയും ധനസമാഹരണം നടത്തി. സെമിനാരിയുടെ കണക്കിൽനിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെ അദ്ദേഹം ചെയ്ത അധ്വാനത്തിന്റെ അടയാളപ്പെടുത്തലാണ് മംഗലപ്പുഴയിൽ തല ഉയർത്തി നിൽക്കുന്ന ഈ പള്ളി.
ബൽജിയം ഗ്ലാസുകൾ
പള്ളിയുടെ ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസുകൾ ബെൽജിയത്തിൽനിന്ന് എത്തിച്ചവയാണ്. ഇറ്റലിയിലെ കറാറ എന്ന സ്ഥലത്തുനിന്നു കൊണ്ടുവന്ന 30 ടൺ മാർബിളാണ് മദ്ബഹയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇറ്റലിയിൽനിന്നു കപ്പലിൽ കൊണ്ടുവന്ന നിർമാണ സാമഗ്രികൾ കൊച്ചിയിൽ എത്തിച്ച ശേഷം ലോറിയിൽ മംഗലപ്പുഴയിലേക്കു കൊണ്ടുവരികയായിരുന്നു.
അൾത്താരയുടെയും മദ്ബഹയുടെയും ജോലികൾ നിർവഹിച്ച കമ്പനി റോമിൽ നിന്നുള്ളതായിരുന്നു. എട്ട് നിറത്തിലുള്ള മാർബിളുകളാണ് തറയിൽ പാകിയിരിക്കുന്നത്. മദ്ബഹയുടെ മുകളിലുള്ള അഞ്ചു ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസുകൾ ആരെയും ആകർഷിക്കും.
യുക്രെയ്നിലെ കല്ലുകൾ
അൾത്താരയിലും സക്രാരിക്കു ചുറ്റുമായി ഉപയോഗിച്ചിരിക്കുന്ന മരതകം പോലെയുള്ള വിലപ്പെട്ട കല്ലുകൾ കൊണ്ടുവന്നത് യുക്രെയ്നിൽനിന്നായിരുന്നു. പള്ളിയിൽ ഉപയോഗിച്ചിരിക്കുന്ന വിശുദ്ധ രൂപങ്ങളും കുരിശിന്റെ വഴിയുടെ ചിത്രീകരണ ഫലകങ്ങളും എല്ലാം വിദേശത്തുനിന്നു കൊണ്ടുവന്നവയാണ്.
മേൽപറഞ്ഞ നിർമാണ സാമഗ്രികളുടെയും വസ്തുക്കളുടെയും മൂല്യം ഇന്നത്തെ വില അനുസരിച്ച് കണക്കു കൂട്ടിയാൽ നമുക്ക് ചിന്തിക്കാൻ കഴിയാത്തവിധം ഭീമമായിരിക്കും. ഫാ. ഔറേലിയൻ ഒസിഡി മംഗലപ്പുഴ സെമിനാരിയുടെ റെക്ടർ ആയിരിക്കുന്ന സമയത്തായിരുന്നു നിർമാണം.
അന്നുമുതൽ ഇന്നോളം
1951ൽ കൂദാശ ചെയ്യപ്പെട്ടതു മുതൽ ഭാരത സഭയുടെയും കേരള സഭയുടെയും പൈതൃക സ്വത്തായി ഈ സെമിനാരി ചാപ്പൽ കരുതപ്പെടുന്നു. മാറി മാറി വന്ന സെമിനാരി കമ്മീഷനുകളിലെ എല്ലാ മേൽപ്പട്ടക്കാരും പള്ളിയുടെ അനന്യതയും കലാമൂല്യവും അംഗീകരിച്ച് അതിനെ സംരക്ഷിച്ചുപോരുന്നു.
മംഗലപ്പുഴ സെമിനാരിയുടെ റെക്ടർമാർ ആയിരുന്നു ഈ വിശുദ്ധ കൂടാരത്തിന്റെ സൂക്ഷിപ്പുകാർ. ഇതുവരെയുള്ള എല്ലാ റെക്ടർമാരും അതീവ സൂക്ഷ്മതയോടെ ഇതിന്റെ കാവൽക്കാർ ആയിരുന്നു. ഒരു പോറൽ പോലും ഏൽക്കാതെ ഇത്രയും നാളും പരിപാലിച്ചത് അവരുടെ ജാഗ്രത തന്നെയാണ്. അതിനു മുന്നിൽ തലമുറകളുടെ ശതകോടി പ്രണാമം. കുഞ്ഞ്: "അമ്മേ, സ്വർഗത്തിന് എന്തോരം ഭംഗിയുണ്ട് ?'.അമ്മ: "ഇതാ കുഞ്ഞേ, ഇത്രത്തോളം'.
ബിനു തോമസ്
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
ചെമ്പ്ര കൊടുമുടിയിലെ ഹൃദയ സരസ്
മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ വയനാട്ടിൽ എത്തിയാൽ ചെന്പ്ര കൊടുമുടി കാണാതെ മടങ്ങരുത്. വ
ഒരു പരിണാമ സൂക്തം
ഇന്നിലെ ജീനുകളുച്ചിയിലേറ്റി ഈ യുഗപ്പോക്കിന്റെ
തേരു തെളിക്കും കർമവീരനാം യോദ്ധാവു ഞാൻ.
പുസ്തകക്കൂട്ടത്തിന്നോളങ
ഫ്രാൻസിസ് പാപ്പയുടെ ജീവിതകഥ മലയാളത്തിൽ
ഹൃദയത്തിൽ സ്നേഹവായ്പ് നിറഞ്ഞ സാന്നിധ്യം. ഒരു കരത്തിൽ ദൈവത്തെയും മറുകരത്തിൽ മാനവകുലത്തെയും ചേർത്തുപിടിക്കുകയും ചേർ
ടാഗോറിനു മുന്നില്‍ പാടിയ മാലതി
ടപ്പ എന്നൊരു ഗാനകാവ്യശാഖയുണ്ട്. ബംഗാളി, പഞ്ചാബി, സിന്ധി തുടങ്ങിയ ഭാഷകളില്‍ 18ഉം 19ഉം നൂറ്റാണ്ടുകളില്‍ വലിയ പ്രചാരമുണ
ആടിപ്പാടി അട്ടപ്പാടി മില്ലറ്റ് വില്ലേജ്
ഏതാനും വർഷം മുന്‍പു വരെ വയറു നിറയെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും വിഷമിച്ചിരുന്ന അട്ടപ്പാടിയിലെ ഗോത്രവാസികൾ ഇപ്പോ
കാവ ദ്വീപിലെ കാഴ്ചകൾ
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതി സൗന്ദര്യം
പ്രത്യേകത: പ്രകൃതിനടത്തം, ട്രെക്കിംഗ്
ഒറ്റ ദിവസം സുഹൃത്തുക്കൾക്ക
പ്രത്യാശയുടെ യാത്ര
ശൂന്യമായ മാനസങ്ങളിൽ പ്രത്യാശയുടെ തിരി തെളിക്കാൻ കഴിയുന്ന പുസ്തകം. ഒരു മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പയുടേതായി പു
എഡാ ഷീരാ, ഭയങ്കരാ..!
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍നിന്നുള്ള സംഗീത വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരം ഇയാളാണ്- എഡ് ഷീരന്. ജനുവര
ഹ്രസ്വചിത്രങ്ങൾ കടന്നു വിനയകുമാര്‍ ബിഗ് സ്ക്രീനിലേക്ക്
സുഹൃത്തുക്കള്‍ ഒത്തു ചേർന്നു വർത്തമാനം പറഞ്ഞിരുന്നപ്പോൾ കിട്ടിയ കഥ തിരക്കഥയാക്കി. ഫോണില്‍ ഷൂട്ട് ചെയ്തു. തുടർന്നു ഹ്ര
കുസുമം ടീച്ചർ കാടിന്റെ മക്കൾക്ക് അക്ഷരപ്പൂന്തോട്ടം
കുസുമം ടീച്ചർ അട്ടപ്പാടിക്ക് വെറുമൊരു പൂവല്ല, ഒരു പൂന്തോട്ടമാണ്. ജീവിതത്തിൽ അറിവിന്റെ ഒരു പൂവ് എങ്കിലും കിട്ടിയെങ
ചന്ദ്രികയെന്ന വിജയഗീതം
ചന്ദ്രിക കൃഷ്ണമൂര്‍ത്തി ടണ്ടന് - 71 വയസ്. തമിഴ്നാട്ടില്‍ വേരുകളുള്ള, ഇന്ത്യന്‍- അമേരിക്കന്‍ ബിസിനസ് ഉപദേഷ്ടാവ്,
"പറൈ'യുടെ ഹൃദയമിടിപ്പുകൾ
ഇത്തവണത്തെ പത്മശ്രീ ജേതാക്കളുടെ പട്ടികയിൽ തമിഴ്നാട്ടിൽനിന്നുള്ള ഒരു താളവാദ്യക്കാരൻ ഉണ്ടായിരുന്നു- വേലു ആശാൻ.
തങ്കശേരിയിലെ തങ്കം!
ജില്ല: കൊല്ലം
കാഴ്ച: ലൈറ്റ് ഹൗസ്, തീരം, കോട്ട
പ്രത്യേകത: പുരാതന ശേഷിപ്പുകൾ
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.. എന്നാ
ഒരു മുത്തച്ഛന് കഥ, തൊണ്ണൂറ്റിയെട്ടാം വയസിലും തൈശേരി ബിസിയാണ്...
"ന്യായം വിധിച്ചു കിട്ടാന്‍, അന്യായം ഫയല്‍ ചെയ്യുന്നു. വിധി വരുമ്പോള്‍, വാദിക്കും പ്രതിക്കുമല്ല; ശിക്ഷ സാക്ഷികള്ക്കാകുന്നു
ഇവിടെ ജോണ്‍!
സംഗീതപരീക്ഷണങ്ങളുടെ പാതയിൽ എന്നും മുന്പേനടന്നവനാണ് ജോണ്‍ പി. വർക്കി- ഗിറ്റാറിസ്റ്റ്, ഗായകൻ, സംഗീതസംവിധായകൻ.
സൂര്യൻ നീലയായതിന്റെ രഹസ്യം പുറത്ത്
ഏകദേശം 200 വർഷങ്ങൾക്കു മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ, നിഗൂഢരഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രൊസീഡിംഗ്സ് ഓഫ് ന
ജയ്സാല്‍മീര്‍ കോട്ടയിലെ ഗുട്ട്നാലി
ഒരിക്കല്‍ സൂര്യദേവന് ആകാശത്തിലൂടെ രഥത്തില്‍ സഞ്ചരിക്കുമ്പോള്‍ സാരഥിയോടു ചോദിച്ചു. "എന്റെ തിളക്കത്തിനു തുല്യമായ പ്ര
മരുഭൂമിയിലെ ലോറൻസിന്റെ വീരകഥ
തുർക്കി കേന്ദ്രീകരിച്ചുള്ള ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയുടെ കഥ. അതിൽ ഒരു ബ്രിട്ടീഷ് സൈനികൻ വഹിച്ച പങ്ക്.
ആ കുട്ടി മരിച്ചത് 17,000 വർഷം മുന്‍പ്, കാരണം ഹൃദ്രോഗം
തെക്കൻ യൂറോപ്പിലെ ആദ്യകാല മനുഷ്യ ജനസംഖ്യയെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകളും ഗവേഷകർക്കു ലഭിച്ചു. ജനിതക വിശകലന
ഫാദോ- പോർച്ചുഗലിന്റെ ആത്മാവ്...
പോർച്ചുഗലിൽനിന്ന് ഗോവയിലേക്കു വീശിയ കാറ്റുപറഞ്ഞ കഥ... മോഹൻലാൽ ഒരുക്കിയ 3ഡി സിനിമ ബറോസ് അതുപോലൊരു കഥയാണ്
ചെമ്പ്ര കൊടുമുടിയിലെ ഹൃദയ സരസ്
മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? എങ്കിൽ വയനാട്ടിൽ എത്തിയാൽ ചെന്പ്ര കൊടുമുടി കാണാതെ മടങ്ങരുത്. വ
ഒരു പരിണാമ സൂക്തം
ഇന്നിലെ ജീനുകളുച്ചിയിലേറ്റി ഈ യുഗപ്പോക്കിന്റെ
തേരു തെളിക്കും കർമവീരനാം യോദ്ധാവു ഞാൻ.
പുസ്തകക്കൂട്ടത്തിന്നോളങ
ഫ്രാൻസിസ് പാപ്പയുടെ ജീവിതകഥ മലയാളത്തിൽ
ഹൃദയത്തിൽ സ്നേഹവായ്പ് നിറഞ്ഞ സാന്നിധ്യം. ഒരു കരത്തിൽ ദൈവത്തെയും മറുകരത്തിൽ മാനവകുലത്തെയും ചേർത്തുപിടിക്കുകയും ചേർ
ടാഗോറിനു മുന്നില്‍ പാടിയ മാലതി
ടപ്പ എന്നൊരു ഗാനകാവ്യശാഖയുണ്ട്. ബംഗാളി, പഞ്ചാബി, സിന്ധി തുടങ്ങിയ ഭാഷകളില്‍ 18ഉം 19ഉം നൂറ്റാണ്ടുകളില്‍ വലിയ പ്രചാരമുണ
ആടിപ്പാടി അട്ടപ്പാടി മില്ലറ്റ് വില്ലേജ്
ഏതാനും വർഷം മുന്‍പു വരെ വയറു നിറയെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും വിഷമിച്ചിരുന്ന അട്ടപ്പാടിയിലെ ഗോത്രവാസികൾ ഇപ്പോ
ഓര്‍മകളില്‍ "രഖ്വാലേ ജോസ്'
മൈക്രോഫോണും ആംപ്ലിഫയറും ലൗഡ് സ്പീക്കറുമൊന്നും പ്രചാരത്തിലില്ലാത്ത കാലം. സംഗീതോപകരണങ്ങളും അവ വായിക്കാന്‍ അറിയാവുന്ന
ഒരേയൊരു കന്യാകുമാരി
ലാൽഗുഡി ജി. ജയരാമൻ, എം.എസ്. ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ തുടങ്ങിയ മഹാപ്രതിഭകളുടെകാലത്ത് വയലിൻ വിന്യാസവുമായെത്ത
നട്ടുച്ചയ്ക്കും തണുക്കുന്ന ആമക്കല്ല്
ജില്ല: ഇടുക്കി
കാഴ്ച: പ്രകൃതിദൃശ്യം, കോടമഞ്ഞ്
പ്രത്യേകത: ട്രെക്കിംഗ്, ജീപ്പ് സഫാരി, സാഹസികയാത്ര
രാമക്കൽമേ
ബ്രിട്ടീഷുകാർ വീണ്ടെടുത്ത കൊണാർക്ക്
കൊണാർക്ക് ക്ഷേത്രത്തിലെ ശില്പങ്ങൾ ആരെയും ആകർഷിക്കും. ശരീരഘടന, ചലനം, സൗന്ദര്യശാസ്ത്രം എന്നിവയുടെ വിശദാംശങ്ങളാൽ സമ്
ഞങ്ങൾക്ക് സ്വരം ആവശ്യമുണ്ട്!
കാഴ്ചയില്ലാത്തവരെ കാണുന്പോൾ തൃശൂർ ഒല്ലൂർ സ്വദേശി ജോയി മുത്തിപ്പീടികയ്ക്കു പലപ്പോഴും സഹതാപം തോന്നിയിരുന്നു. നടന്നുപോ
എംടിയുടെ നിർമല്യവും ആന്റണിയുടെ കത്തും
1974ലാണ് എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച നിർമാല്യം എന്ന സിനിമയിലെ അഭിനയത്തിന് പി.ജെ. ആന്റണിക്ക്
പോരാട്ടങ്ങളുടെ മധുരശ്രുതി
സംഗീതജ്ഞയെന്ന നിലയിൽ പഴയ മദ്രാസിൽ ഉദിച്ചുയർന്നു നിൽക്കുന്പോഴും ബാംഗളൂർ എന്ന സ്ഥലനാമം സ്വന്തം പേരിൽനിന്നു മാറ്റിയി
പാടിപ്പറക്കുന്നു, ഇലക്ട്രോണിക് കിളി!
ഉണ്ട്, ഇലക്ട്രോണിക് കിളി എന്നു പേരുള്ള ഒരാളുണ്ട്. പാട്ടിന്റെ ലോകത്തു പാറിപ്പറക്കുന്നൊരാൾ. "ഏയ് ബനാനേ ഒരു പൂ തരാമോ'
സപ്തതിയിൽ ഭാരതരത്നം
ഇന്ത്യയുടെ നൊബേൽ സമ്മാനമാണ് ഭാരതരത്നം. വിശിഷ്ട സേവനത്തിനു രാജ്യം നൽകുന്ന പരമോന്നത സിവിലിയൻ പുരസ്കാരം. 1954ലാണ് ഈ പ
മനസിലെ നവരത്നവീണാനാദം!
മനസിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ നാകസദസിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍...
Latest News
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയയാൾ പിടിയിൽ
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
Latest News
കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്
തോമസ് കെ. തോമസിനെ എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു
വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
പത്താം ക്ലാസ് വിദ്യാർഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയയാൾ പിടിയിൽ
രഞ്ജി ട്രോഫി ഫൈനൽ: ആദ്യ ഇന്നിംഗ്സിൽ കേരളം 342 റൺസിന് പുറത്ത്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top