കുവൈറ്റിലെ തീപിടിത്തം: പരിക്കേറ്റ കറുകച്ചാൽ സ്വദേശി അപകടനില തരണം ചെയ്തു
Sunday, June 16, 2024 7:29 AM IST
കറുകച്ചാൽ: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാനായുള്ള ശ്രമത്തിനിടെ പരിക്കേറ്റ കറുകച്ചാൽ ശാന്തിപുരം ചക്കുങ്കൽ തോമസ് ജോസഫ് (ബിനു-51) അപകടനില തരണം ചെയ്തു.

തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്നു രക്ഷപ്പെടാനായി ബിനു ചാടുകയായിരുന്നു. ഈ ശ്രമത്തിനിടയിൽ സാരമായി പരിക്കേൽക്കുകയും ചെയ്തു. കുവൈറ്റിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.

തീപിടിത്തമുണ്ടായപ്പോൾ ഇദ്ദേഹം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. രക്ഷപ്പെടാൻ മാർഗമില്ലാതായതോടെ കെട്ടിടത്തിൽനിന്നു ചാടുന്ന കാര്യവും ബന്ധുക്കളോട് പറഞ്ഞു. ഒപ്പം ചാടിയ പലരും മരിച്ചെങ്കിലും ബിനു പരിക്കുകളോടെ രക്ഷപ്പെട്ടു.

വർഷങ്ങളായി കുവൈത്തിലെ എൽബിടിസി കമ്പനിയിലെ ജീവനക്കാരനായ ബിനു ഉടമയുടെ ബന്ധുകൂടിയാണ്. അപകടത്തിൽ മരിച്ച കോന്നി സ്വദേശി സജു വർഗീസ് ഇദ്ദേഹത്തിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ്.