മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ലോറിയിൽ മാലിന്യം തള്ളി‍
Sunday, June 16, 2024 7:17 AM IST
നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് ടിപ്പർ പിടികൂടി

തലയോലപ്പറമ്പ്: വെള്ളൂർ വരിക്കാംകുന്ന് പുലുമുഖം പാലത്തിനു സമീപം മൂവാറ്റുപുഴയാറിന്‍റെ തീരത്ത് പട്ടാപ്പകൽ മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാരും പഞ്ചായത്ത് ജീവനക്കാരും ചേർന്ന് പിടികൂടി. ലോറി തലയോലപ്പറമ്പ് പോലീസിനു കൈമാറി. വെള്ളൂർ ബിനോയി നിവാസിൽ ബിനോയി, മുത്തേടത്ത് പ്രതാപൻ എന്നിവരുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണ് മാലിന്യം തള്ളിയത്.

വെള്ളിയാഴ്‌ച രാത്രി മുതൽ രണ്ട് ടിപ്പർ ലോറികളിലായി പത്ത് ലോഡ് മാലിന്യം തള്ളിയതായി പഞ്ചായത്തംഗം കെ.എൻ. സോണിക പറഞ്ഞു. അധികം വാഹന സഞ്ചാരം ഇല്ലാത്ത റോഡിൽ വെള്ളിയാഴ്ച രാത്രി ഇടവിട്ട് ടിപ്പർ ലോറി വന്നു പോകുന്നതു കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.

ഇന്നലെ രാവിലെ നാട്ടുകാർ സംഭവം പഞ്ചായത്തിൽ അറിയിച്ചു. തുടർന്ന് പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ എത്തി സംഭവസ്‌ഥലത്ത് പരിശോധന നടത്തുന്നതിനിടെ വീണ്ടും മാലിന്യവുമായി ടിപ്പർ ലോറി എത്തി. ജീവനക്കാരെ കണ്ടതോടെ ലോറി തിരിച്ചു കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ജീവനക്കാരും നാട്ടുകാരും പിന്തുടർന്നു ടിപ്പർ പിടികൂടുകയായിരുന്നു. റബർ, പ്ലാസ്‌റ്റിക് തുടങ്ങിയവ ഉൾപ്പെട്ട മാലിന്യമാണ് ഇവിടെ തള്ളിയത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽനിന്നു കൊണ്ടുവന്ന മാലിന്യമാണെന്നാണ് ലോറി ഉടമ പൊലീസിനോട് പറഞ്ഞത്.

മാലിന്യം തള്ളിയവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ പഞ്ചായത്ത് അധികൃതർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി.

മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നാൽ മാലിന്യം തള്ളിയ സ്‌ഥലത്ത് പെട്ടെന്നു വെള്ളം കയറും. മാലിന്യം സമീപ പ്രദേശങ്ങളിലേക്കു ഒഴുകി വ്യാപിക്കുന്നതിനു മുമ്പ് മാലിന്യം അവിടെനിന്നു നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് ടിപ്പർ ലോറിയുടെ ഡ്രൈവർ അഖിലിനെതിരേ കേസ് എടുത്തതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു.