മാലിന്യവാഹിനിയായ എഎസ് കനാൽ ശാപമോക്ഷത്തിനു വഴിതുറന്നു
Sunday, July 28, 2024 11:51 PM IST
ചേര്‍ത്തല: ആലപ്പുഴ - ചേര്‍ത്തല നഗരങ്ങളെ ബന്ധിപ്പിക്കുന്ന മാലിന്യക്കൂമ്പാരമായി കിടക്കുന്ന എഎസ് കനാല്‍ നവീകരണത്തിനായി വഴിതുറന്നു. ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ സേവ് എഎസ് കനാല്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതി പൊതുജന പങ്കാളിത്തത്തോടുകൂടി വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ പലയിടത്തും മാലിന്യം നിറഞ്ഞും ഒഴുക്കുനിലച്ചും ഗുരുതര പ്രതിസന്ധിയിലാണ്. ലക്ഷങ്ങള്‍ മുടക്കി കനാല്‍ ശുചീകരിച്ചിട്ടും വീണ്ടും അഴുക്കുകള്‍ നിറഞ്ഞുകിടക്കുന്നു. വെള്ളത്തില്‍ ഗുരുതരമായി രാസമാലിന്യങ്ങളുടെയും ഇ-കോളി ബാക്‌ടീരിയയുടെയും കലര്‍പ്പും വെല്ലുവിളിയായിട്ടുണ്ട്.

രണ്ടരവര്‍ഷം മുമ്പാണ് എഎസ് കനാലില്‍ മാലിന്യം നീക്കി ശുദ്ധീകരിച്ചത്. സൗന്ദര്യവത്കരണത്തിനടക്കം ഒരു കോടിയോളം രൂപ മുടക്കിയിരുന്നു. എന്നാല്‍ വിവിധ സ്ഥാപനങ്ങളില്‍നിന്നടക്കമുള്ള മാലിന്യവും രാത്രികാലത്തു മറ്റുസ്ഥലങ്ങളില്‍നിന്നുള്ള ശൗചാലയമാലിന്യവും ടാങ്കറുകളിലെത്തിച്ച് കനാലിലേക്ക് തള്ളുന്നത് പതിവായതോടെ കനാല്‍ വീണ്ടും മാലിന്യക്കൂമ്പാരമായി മാറി.

പദ്ധതിയുടെ ലക്ഷ്യം

ചേര്‍ത്തല നഗരസഭയുടെ പരിധിയിലൂടെ പിഎസ് കവലയ്ക്കു സമീപം മുതല്‍ കുറിയമുട്ടം കായല്‍ വരെ ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഒഴുകുന്ന എഎസ് കനാല്‍ വൃത്തിയാക്കുകയും കനാലിന്‍റെ പഴയകാല പ്രൗഡി തിരിച്ചുകൊണ്ടുവരുന്നതിനും അതിലൂടെ ടൂറിസം വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടി നഗരസഭ നടപ്പാക്കുന്ന പദ്ധതിയാണ് സേവ് എഎസ് കനാല്‍ പദ്ധതി.

ചേലൊത്തെ ചേര്‍ത്തല 2.0 യിലൂടെ ദ്രവമാലിന്യ സംസ്‌കരണത്തിലും ജലാശയങ്ങളുടെ മാലിന്യനിര്‍മാര്‍ജനത്തിനും മുന്‍തൂക്കം നല്‍കി പദ്ധതി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് സേവ് എഎസ് കനാല്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

രാത്രികാല പരിശോധന
ശക്തമാക്കി അധികൃതര്‍

കനാലിലേക്കുള്ള മാലിന്യനിക്ഷേപം തടയുകയാണ് പദ്ധതിയുടെ ഭാഗമായി അധികൃതര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിന്‍റെ ഭാഗമായി രാത്രികാലങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചു. സംഘത്തിന്‍റെ പരിശോധനയില്‍ എഎസ് കനാലില്‍ തള്ളാനെത്തിയ മാലിന്യം കയ്യോടെ പിടികൂടി. നിക്ഷേപിച്ച മാലിന്യം ഉടമയെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. കൂടാതെ പതിനായിരം രൂപ പിഴയും ചുമത്തി. മാലിന്യനിക്ഷേപകരെ തടയാന്‍ വിവരം നല്കുന്നവര്‍ക്ക് 2500 രൂപവരെ പാരിതോഷികവും നല്കി.

കനാല്‍ കമ്മിറ്റി
രൂപീകരിച്ചു

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കനാല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. നഗരസഭയിലൂടെ കനാല്‍ ഒഴുകുന്ന അഞ്ചു കിലോമീറ്റര്‍ പരിധിയിലെ കനാലിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍, വ്യാപാരികള്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള ഏഴു കനാല്‍ കമ്മിറ്റികളാണ് രൂപീകരിച്ചത്.

മില്‍സ് കനാല്‍ - കുറിയ മുട്ടം കായല്‍ - ഇരുമ്പുപാലം, ഹൈവേ പാലം - ആഞ്ഞിലി പാലം, വട്ടവെളിപ്പാലം - പിഎസ് കവല, ടിബി കനാല്‍, പടയണിപ്പാലം - ഹൈവേ പാലം, ഇരുമ്പുപാലം-പടയണിപ്പാലം, ടിബി കനാല്‍ കമ്മിറ്റികളാണ് രൂപീകരിച്ചത്.

ശില്പശാല ഇന്ന്

കനാല്‍ കമ്മിറ്റികളെയും പൊതുജനങ്ങളെയും വിദഗ്ദരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല ഇന്നു നടക്കും. ശില്പശാലയില്‍ എഎസ് കനാല്‍ സംരക്ഷണത്തിനായുള്ള വിവിധ കര്‍മപദ്ധതികള്‍ തയാറാക്കും. ഗംഗാ ശുദ്ധീകരണ പദ്ധതിയുടെയും വരട്ടാര്‍ പുനരുജീവന പദ്ധതിയുടെയും ആലപ്പുഴയിലെ വിവിധ കനാലുകളുടെ സംരക്ഷണ പദ്ധതിയുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കും.

കനാലിലെ മാലിന്യപരിപാലനം, സൗന്ദര്യവത്കരണം, കനാലിന്‍റെ സാമ്പത്തിക സാധ്യതകള്‍, സുസ്ഥിര പരിപാലനം, കൈയേറ്റങ്ങളും പുനരധിവാസവും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടായിരിക്കും.

വടക്കേ അങ്ങാടി തിരുമല ദേവസ്വം ശ്രീഭുനനേന്ദ്ര ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു നടക്കുന്ന ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ശില്പശാലയില്‍ താത്പര്യമുള്ള മുഴുവന്‍പേരും പങ്കെടുക്കണമെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ അറിയിച്ചു.