പോലീസിനെ കണ്ട് ഓടയിൽ ഒളിച്ച മോഷ്ടാവിനെ ഒടുവിൽ അഗ്നിരക്ഷാസേന സാഹസികമായി പുറത്തെത്തിച്ചു
Sunday, July 28, 2024 5:32 AM IST
കായംകുളം : പോലീസിനെ കണ്ട് ഓടയിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി സാഹസികമായി ഓടയ്ക്കുള്ളിൽനിന്നും പുറത്തെത്തിച്ചു. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ ആയിരുന്നു നാടകീയ സംഭവങ്ങൾ. കായംകുളം റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മറ്റും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെകണ്ട് ഓടി ഓടയിൽ ഒളിക്കുകയായിരുന്നു.

തുടർന്ന് പോലീസ് ഇയാളെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പോലീസ് കായംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ എത്തി ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി. തുടർന്ന് അഗ്നിരക്ഷാസേന അംഗങ്ങൾ ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെ ഓടയ്ക്കുള്ളിൽ കയറി അതിസാഹസികമായി മോഷ്ടാവിനെ പിടികൂടി പുറത്തെത്തിച്ച് പോലീസിനു കൈമാറുകയുമായിരുന്നു.

ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന ഓഫീസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു ടി. സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്. തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണ് പിടിയിലായത്.