ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന: ജില്ലയില്‍ 7.92 ലക്ഷം രൂപ പിഴ ഈടാക്കി
Sunday, July 28, 2024 5:32 AM IST
ആലപ്പുഴ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും ശുചിത്വം ഉറപ്പാക്കാത്തതിനും മൂന്നു മാസത്തിനിടെ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴയായി ഈടാക്കിയത് 7,92,000 രൂപ. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി 1151 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ പിഴവ് കണ്ടെത്തിയ 134 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസിനത്തിലും ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിന്‍റെ പിഴ ഇനത്തിലും കഴിഞ്ഞ മൂന്നു മാസത്തില്‍ ആലപ്പുഴ ജില്ലയില്‍ 27,53,300 രൂപ ഈടാക്കി.

മൂന്നു മാസത്തിനിടെ 14 സ്ഥാപനങ്ങള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചു. 40 സ്ഥാപനങ്ങള്‍ക്കെതിരേ ആര്‍ഡിഒ മുന്‍പാകെ സിവില്‍ കേസ് ഫയല്‍ ചെയ്തു. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേയാണ് കൂടുതലും നിയമനടപടി സ്വീകരിച്ചത്.

ലൈസന്‍സിന് പകരം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം സൂക്ഷിച്ച സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കി. സ്ഥാപനങ്ങളുടെ വിറ്റുവരവിന് അനുസരിച്ചാണ് പിഴ ചുമത്തിയത്.

അടുക്കളയിലെയും പരിസരങ്ങളിലെയും ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണം വില്പന നടത്തിയത്, എക്‌സ്പയറി തീയതി കഴിഞ്ഞ പാക്കറ്റ് ഭക്ഷണം വില്‍പനക്കായി സൂക്ഷിച്ചത്, നിലവാരം കുറഞ്ഞതും മായം ചേര്‍ത്തതുമായ ഭക്ഷണം വില്പന നടത്തിയത്, പാകം ചെയ്തതും അസംസ്‌കൃത വസ്തുക്കളും കൃത്യതയില്ലാതെയും അശ്രദ്ധമായും കാണപ്പെട്ടത്, ലൈസന്‍സ് പുതുക്കാതിരിക്കല്‍, വെള്ളം പരിശോധന സര്‍ട്ടിഫിക്കറ്റ്, തൊഴിലാളികളുടെ മെഡിക്കല്‍ ഫിറ്റ്നസ് എന്നിവയിലെ പിഴവുകള്‍ തുടങ്ങിയവയ്ക്കും പിഴ ഈടാക്കി. ഒന്നില്‍ കൂടുതല്‍ തവണ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയാണ് കടുത്ത നടപടി സ്വീകരിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്ന് പിഴയായി 35,39,500 രൂപ ഈടാക്കിയിരുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 5022 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 39 പ്രോസിക്യൂഷന്‍ കേസും ആര്‍ഡിഒ കോടതികളില്‍ 88 സിവില്‍ കേസും ഫയല്‍ ചെയ്തിരുന്നു.

പരാതി അറിയിക്കാം

ശുചിത്വമില്ലായ്മ, മായം കലര്‍ന്ന ഭക്ഷണം, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ foodsafetykerala എന്ന പോര്‍ട്ടലിലൂടെയും [email protected] എന്ന ഇമെയിലിലും പരാതി അറിയിക്കാം.


ഹോട്ടൽ മഹാരാജാ പാലസിന് 25,000 രൂപ പിഴ

മാന്നാർ: പരിസരം വൃത്തിയില്ലാത്തതിനും, മലിനജലം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും ഹോട്ടൽ മഹാരാജാ പാലസിന് സ്ക്വാഡ് നോട്ടീസും 25,000 രൂപ പിഴയും നൽകി. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായും വളരെ മോശമായും കൈകാര്യം ചെയ്തതുകൂടെ ചേർത്താണ് പിഴ നൽകിയത്. ഹോട്ടലിന്‍റെ പല ഭാഗങ്ങളിലെ സോക്കറ്റ്പിറ്റ് മലിനജലംകൊണ്ട് നിറഞ്ഞ് കവിഞ്ഞ് വൃത്തിഹീനമായി കാണപ്പെട്ടു.

ഒരാഴ്ചയ്ക്കകം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ സ്ക്വാഡ് ഹോട്ടലിന് നിർദ്ദേശം നൽകി. അശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് സ്റ്റോർ ജംഗ‌്ഷനിലെ മീൻകടയ്ക്ക് സ്ക്വാഡ് 5,000 രൂപ പിഴയിട്ടു. മീൻ കടയുടെ പുറകുവശത്ത്, തെർമോക്കോളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും വലിച്ചെറിഞ്ഞതായും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി. മാലിന്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് പരിസരം വൃത്തിയാക്കാൻ സ്ക്വാഡ് നിർദ്ദേശം നൽകി.

ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് മാന്നാർ ഗ്രാമപഞ്ചായത്തിന്‍റെ പ്ലാസ്റ്റിക്ക് സംഭരണശാല, സാമൂഹിക ആരോഗ്യ കേന്ദ്രം,സബ് ട്രഷറി, നായർ സമാജം എച്ച്.എസ്‌എസ് അടക്കമുളള 20ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നോട്ടീസും ഫൈനും നൽകിയ സ്ഥാപനങ്ങൾ പരിശോധിച്ച് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.

തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ജോയിന്‍റ് ബിഡിയോ ബിന്ദു. വി. നായർ, എക്സ്റ്റൻഷൻ ഓഫീസർ പി.എസ്. സെറീന, മലിനീകരണ നിയന്ത്രണ ബോർഡ് സാങ്കേതിക വിദഗ്ധൻ ജിഥിൻ പി.എസ്., ശുചിത്വ മിഷൻ പ്രതിനിധി ഷോൺ സജി, പഞ്ചായത്ത് എച്ച്.ഐ സൂര്യ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.