മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Sunday, July 28, 2024 5:32 AM IST
ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യകൃഷി പദ്ധതി പ്രകാരം ആലപ്പുഴ നഗരസഭാ പരിധിയില്‍ കൊറ്റംകുളങ്ങര വാര്‍ഡിലെ നഗരസഭാ പൊതുകുളമായ പാലക്കുളം പൊതുകുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

കട്‌ല, രോഹു, ഗ്രാസ്, സ്‌കാര്‍പ്പ്, വരാല്‍ എന്നീ ഇനത്തില്‍പ്പെട്ട 2500 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പൊതുകുളങ്ങളിലെ മത്സ്യ കൃഷിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ നിര്‍വഹിച്ചു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ജി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. പ്രേം, കൗണ്‍സിലര്‍മാരായ മനു ഉപേന്ദ്രന്‍, അമ്പിളി അരവിന്ദ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാലു ശേഖര്‍, പ്രമോട്ടര്‍ ഷീന സജി, പൊതു പ്രവര്‍ത്തകന്‍ വി.സി. സുബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.