ഓറഞ്ച് പടയോട്ടം
ഓറഞ്ച് പടയോട്ടം
Monday, June 17, 2024 12:37 AM IST
ഹാംബർഗ്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനു ജയം. പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഘോർസ്റ്റ് 83-ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സ് 2-1ന് പോളണ്ടിനെ തോൽപ്പിച്ചു. നെതർലൻഡ്സ് പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ ആക്രമണങ്ങളും അവസരങ്ങളും പോളണ്ടിനായിരുന്നു.

ഓറഞ്ച് പടയെ ഞെട്ടിച്ചുകൊണ്ട് 16-ാം മിനിറ്റിൽ ആദം ബുസ്കയിലൂടെ പോളണ്ട് മുന്നിലെത്തി. പരിക്കേറ്റ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരക്കാനായാണ് ബുക്സ ടീമിലെത്തിയത്. ക്യാപ്റ്റൻ പീറ്റർ സീലിൻസ്കിയുടെ കോർണറിനു കൃത്യമായി ചാടി തലവച്ച ബുക്സ പന്ത് വലയിലാക്കി. സെൻസിൽ ഡംഫ്രൈസിന്‍റെ ശ്രദ്ധയിൽനിന്ന് പുറത്തുകടന്നാണ് ബുക്സ വലകുലുക്കിയത്.


സമനിലയ്ക്കായി നെതർലൻഡ്സ് പൊരുതി. വിർജിൽ വാൻഡിക്കിന്‍റെ ശ്രമം പോളിഷ് ഗോൾകീപ്പർ വളരെ ബുദ്ധിമുട്ടിയാണ് രക്ഷപ്പെടുത്തിയത്. 29-ാം മിനിറ്റിൽ കോഡി ഗാക്പോ നെതർലൻഡ്സിന് അർഹിച്ച സമനില നല്കി. 42-ാം മിനിറ്റിൽ ഗാക്പോയ്ക്ക് ലഭിച്ച സുവർണാവസരം പാഴാക്കി.

ലീഡ് നേടുന്നതിന് ഇരുടീമുകൾക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. പോളണ്ടിനാണ് കൂടുതൽ സുവർണവസരങ്ങൾ ലഭിച്ചത്. സമനിലയെന്നു കരുതിരിക്കേ 81-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ വെഘോർസ്റ്റ് രണ്ടു മിനിറ്റ് കഴിഞ്ഞ് ഓറഞ്ച് കുപ്പായക്കാരെ മുന്നിലെത്തിച്ചു. സമനിലയ്ക്കായി ലഭിച്ച അവസരങ്ങൾ പോളണ്ട് നഷ്ടമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.