ഇംഗ്ലണ്ടിന് കാത്തിരിക്കണം
ഇംഗ്ലണ്ടിന് കാത്തിരിക്കണം
Friday, June 21, 2024 1:49 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് സിയിൽനിന്ന് നോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ടിന് കാത്തിരിക്കണം. ഗ്രൂപ്പിൽ രണ്ടാം ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ 1-1ന് ഡെന്മാ ർക്ക് സമനിലയിൽ പിടിച്ചുകെട്ടി.

ഇംഗ്ലണ്ടിനായി ഹാരി കെയ്നും ഡെന്മാർക്കിനായി മോർട്ടൻ ഹുൽമാൻഡും ഗോൾ നേടി. മികച്ച കളിക്കാരുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരേ ശക്തമായ പ്രകടനമാണ് ഡെന്മാർക്ക് പുറത്തെടുത്തത്. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ഡെന്മാർക്കായിരുന്നു മുന്നിൽ.

ആദ്യമിനിറ്റിൽതന്നെ ഡെന്മാർക്ക് ഇംഗ്ലണ്ടിന്‍റെ വലയിലേക്കു ഷോട്ട് പായിച്ചു. 13-ാം മിനിറ്റിൽ ഫിൽ ഫോഡന്‍റെ ശ്രമം പുറത്താക്കായിരുന്നു. 18-ാം മിനിറ്റിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ഡെന്മാർക്ക് ഗോൾ വലയ്ക്കു മുന്നിൽ നടന്നൊരു കൂട്ടപ്പൊരിച്ചിലിൽനിന്ന് ലഭിച്ച പന്ത് കെയ്ൻ വലയിലാക്കി.

തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഡെന്മാർക്ക് ശക്തമാക്കി. ആദ്യ പകുതി തീരും മുന്പേ 34-ാം മിനിറ്റിൽ ഹുൽമാൻഡ് 30 വാര പുറത്തുനിന്നു പായിച്ച തകർപ്പൻ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന് ഒരു അവസരം പോലും നൽകാതെ വലയിൽ തറച്ചകയറി. രണ്ടാം പകുതിയിൽ ലീഡിനുള്ള രണ്ടു ടീമുകളുടെയും ശ്രമം വിജയിച്ചില്ല.


ഇഞ്ചുറി പറ്റാതെ സെർബിയ

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് സിയിൽ സ്ലൊവേനിയയും സെർബിയയും 1-1 സമനിലയിൽ പിരിഞ്ഞു. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കേയായിരുന്നു സെർബിയയുടെ സമനില.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 69-ാം മിനിറ്റിൽ സാൻ കർണിക്നിക് സ്ലൊവേനിയയെ മുന്നിലെത്തിച്ചു. എന്നാൽ, ലൂക്ക ജോവിച്ച് (90+5’) സെർബിയയെ രക്ഷിച്ചു. ഗ്രൂപ്പിൽ സ്ലൊവേനിയയുടെ രണ്ടാമത്തെ സമനിലയാണ്. ആദ്യമത്സരത്തിൽ സെർബിയ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.