ഗോളടിപ്പിച്ച് റോഡ്രിഗസ്
ഗോളടിപ്പിച്ച്  റോഡ്രിഗസ്
Wednesday, June 26, 2024 12:39 AM IST
ഹൂസ്റ്റണ്‍: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരം കൊളംബിയ ജയത്തോടെ തുടങ്ങി. ഹാമിഷ് റോഡ്രിഗസ് ഒരുക്കിയ അസിസ്റ്റിൽ കൊളംബിയ 2-1ന് പരാഗ്വെയെ പരാജയപ്പെടുത്തി.

ഈ ജയത്തോടെ കൊളംബിയയുടെ തോൽവിയറിയാതെയുള്ള കുതിപ്പ് 24 ആയി. കൊളംബിയയുടെ തുർച്ചയായ ഒന്പതാമത്തെ ജയമാണിത്. 2022 ഫെബ്രുവരിൽ അർജന്‍റീനയോടെ 1-0ന് തോറ്റശേഷം 2022 മാർച്ച് മുതൽ കൊളംബിയ 19 ജയവും അഞ്ചു സമനിലയും ഇതുവരെ നേടിയിട്ടുണ്ട്.


ആദ്യ പകുതിയിൽത്തന്നെ കൊളംബിയ രണ്ടു ഗോൾ ലീഡ് നേടി. ഡാനിയൽ മ്യൂനോസും ജെഫേഴ്സണ്‍ ലെർമയുമാണു വലകുലുക്കിയത്. പരാഗ്വെയ്ക്കായി യൂലിയോ എൻസിസോ ഗോൾ നേടി. 32-ാം മിനിറ്റിൽ റോഡ്രിഗസിന്‍റെ ക്രോസ് ഹെഡറിലൂടെ മ്യുനോസ് വലയിലാക്കി.

പത്തു മിനിറ്റ് കഴിഞ്ഞ് ഫ്രീകിക്കിൽനിന്നു തൊടുത്ത പന്തിൽ തലവച്ച ലെർമ കൊളംബിയയുടെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ ഒരു ഗോൾ പരാഗ്വെ മടക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.