ഇറ്റലിക്കാരെ ആക്രമിച്ച ക്രൊയേഷ്യക്കാർ അറസ്റ്റിൽ
ഇറ്റലിക്കാരെ ആക്രമിച്ച  ക്രൊയേഷ്യക്കാർ അറസ്റ്റിൽ
Wednesday, June 26, 2024 12:39 AM IST
ജോസ് കുന്പിളുവേലിൽ

ബർലിൻ: യൂറോപ്യൻ കപ്പിലെ ഇറ്റലി-ക്രൊയേഷ്യ മത്സരത്തിന് ശേഷം 20 ക്രൊയേഷ്യൻ ആരാധകർ ഇറ്റലിക്കാരെ കൈയേറ്റം ചെയ്തു. ഉടൻതന്നെ രക്ഷാപ്രവർത്തകരെയും പോലീസിനെയും വിന്യസിക്കേണ്ടി വന്നുവെങ്കിലും ഇറ്റലിക്കാർക്ക് ക്രൊയേഷ്യക്കാരുടെ മുഷ്ടിയുടെ ശക്തിയറിയുകയും ആശുപത്രിയിൽ അഭയം പ്രാപിക്കേണ്ടി വരികയും ചെയ്തു.

ലൈപ്സിഗിലെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ടാണ് അക്രമണം അരങ്ങേറിയത്. ഏകദേശം 25,000 ആരാധകർ നഗരത്തിലുണ്ടായിരുന്നു. അർധരാത്രിയിലാണ് അഴിഞ്ഞാട്ടവും ക്രൂരമായ ആക്രമണവുമുണ്ടായത്. യൂറോപ്യൻ ചാന്പ്യൻഷിപ്പ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സമനില വഴങ്ങിയതിലുള്ള നിരാശയുടെ പേരിൽ 20 പേരടങ്ങുന്ന ഗുണ്ടാസംഘം വഴിയിൽ കണ്ടുമുട്ടിയ ഇറ്റലിക്കാരെ ആക്രമിക്കുകയായിരുന്നു.


ലൈപ്സിഗിലെ മാർക്കറ്റിലും ക്രൊയേഷ്യക്കാർ അഴിഞ്ഞാടി. 21നും 44നും ഇടയിൽ പ്രായമുള്ള ക്രൊയേഷ്യ, ബോസ്നിയ പൗരത്വമുള്ള 11 പേരെ പോലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.