അഫ്ഗാൻ ഗാഥ
അഫ്ഗാൻ ഗാഥ
Monday, June 24, 2024 12:40 AM IST
സെന്‍റ് വിൻസെന്‍റ്: 2024 ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി നടത്തി അഫ്ഗാനിസ്ഥാൻ. കരുത്തരായ ഓസ്ട്രേലിയയെ 21 റണ്‍സിനു തോൽപ്പിച്ചാണ് അഫ്ഗാൻ ചരിത്ര ജയം സ്വന്തമാക്കിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ അഫ്ഗാന്‍റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ ഗ്ലെൻ മാക്സ്‌വെൽ ഒരിക്കൽക്കൂടി അതാവർത്തിക്കുമെന്ന് കരുതിയെങ്കിലും കിംഗ്സ്ടൗണിൽ അതുണ്ടായില്ല.

149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് 127 റണ്‍സിന് ഓൾഒൗട്ടായി. ഓസീസിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ സെമി സാധ്യതകൾ സജീവമാക്കി. ഇതോടെ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരങ്ങളായ ഇന്ത്യ-ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് പോരാട്ടങ്ങൾ നിർണായകമായി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ അഫ്ഗാന്‍റെ ആദ്യ ജയമാണിത്.

നാലു വിക്കറ്റ് നേടിയ ഗുൽബാദിൻ നെയ്ബും മൂന്നു വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖുമാണ് ഓസീസിനെ തകർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറുവിക്കറ്റിന് 148 റണ്‍സ് നേടി. റഹ്മാനുള്ള ഗുർബാസ് (60), ഇബ്രാഹിം സദ്രാൻ (51) എന്നിവരുടെ പ്രകടനമാണ് അഫ്ഗാന് പൊരുതാനുള്ള സ്കോർ നൽകിയത്.

അഫ്ഗാൻ ഉയർത്തിയ ലക്ഷ്യത്തിലേക്ക് മറുപടി പറയാനെത്തിയ ഓസീസിന് അക്കൗണ്ട് തുറക്കും മുന്പേ ട്രാവിസ് ഹെഡിനെ നഷ്ടമായി. പിന്നാലെ മിച്ചൽ മാർഷും(12) ഡേവിഡ് വാർണറും(3) മടങ്ങിയതോടെ ഓസീസ് പ്രതിരോധത്തിലായി. 32-3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണു. എന്നാൽ, മാക്സ്‌വെല്ലിനൊപ്പം സ്റ്റോയിനിസ് ചേർന്നതോടെ ഓസീസ് പ്രതീക്ഷകൾക്കു ജീവൻ വച്ചു. സ്റ്റോയിനിസിനെയും(11) ടിം ഡേവിഡിനെയും(2) പുറത്താക്കിയതോടെ അഫ്ഗാന് ജയപ്രതീക്ഷ കൈവന്നു. അർധ സെഞ്ചുറി തികച്ച മാക്സ്‌വെൽ ഒരിക്കൽക്കൂടി അഫ്ഗാന്‍റെ ചരിത്ര ജയസ്വപ്നങ്ങൾ തട്ടിയകറ്റുമെന്നു കരുതി. മാക്സ്‌വെല്ലിനെ (41 പന്തിൽ 59) പുറത്താക്കിയ ഗുൽബാദിൻ അഫ്ഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.


ഹാട്രിക് കമ്മിൻസ്

ട്വന്‍റി 20 ലോകകപ്പിൽ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്രനേട്ടം പാറ്റ് കമ്മിൻസ് സ്വന്തമാക്കി. ട്വന്‍റി 20യിൽ തുടർച്ചയായി ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനും കമ്മിൻസ് തന്നെയാണ്. അഫ്ഗാനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ ഹാട്രിക് നേടിയതോടെയാണ് ഓസീസ് പേസർ റിക്കാർഡ് കുറിച്ചത്. നേരത്തേ ബംഗ്ലാദേശിനെതിരേയും ഹാട്രിക് വിക്കറ്റ് നേടിയിരുന്നു. 18-ാം ഓവറിലെ അവസാന പന്തിൽ റഷിദ് ഖാനെ പുറത്താക്കിയ കമ്മിൻസ് 20-ാം ഓവറിലെ ആദ്യ പന്തിൽ കരിം ജാനത്തിനെയും അടുത്ത പന്തിൽ ഗുൽബാദിൻ നെയ്ബിനെയും പുറത്താക്കി ഹാട്രിക് തികച്ചു. ബംഗ്ലാദേശിനെതിരേയും രണ്ട് ഓവറിലായാണ് കമ്മിൻസ് ഹാട്രിക് വിക്കറ്റ് നേടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.