കായംകുളം : ജനകീയ സമരങ്ങളെ ഭരണകൂട ഭീകരത ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നു കരുതരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കായംകുളത്ത് ദേശീയപാതയിൽ ഉയരപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി നടത്തിയ സമരത്തിനിടെയിലെ സംഘർഷത്തിൽ അറസ്റ്റിലായി റിമാൻഡിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഹാഷിം സേട്ട്, ബിനുആമ്പക്കാട്ട് എന്നിവരുടെയും പോലീസ് അതിക്രമത്തിനിരയായ റിയാസ് മുണ്ടകത്തിലിന്‍റെയും വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസുകാർ സമരം ചെയ്തത് കായംകുളത്ത് ദേശീയ പാതയില്‍ ഉയരപ്പാത വേണമെന്നാവശ്യപ്പെട്ടാണ്. അവരെ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ അവര്‍ രാജ്യദ്രോഹപ്രവര്‍ത്തനനങ്ങളിലേര്‍പ്പെടുകയോ കൊലപാതകം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണീ പോലീസ് ഭീകരതയെന്നും അദ്ദേഹം ചോദിച്ചു.

ഇത്തരത്തില്‍ പോലീസിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നതാരാണ്. അഴിഞ്ഞാടുന്ന പോലീസിനെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കോ ആഭ്യന്തരത്തിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ ആകുന്നില്ലെന്നത് ഭരണത്തിന്‍റെ നിഷ്‌ക്രിയത വെളിവാക്കുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഉയരപ്പാത എന്ന ജനകീയാവശ്യം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.