ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകിട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചിറപ്പള്ളിയിൽ നിന്ന് മെഷിൻ വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചിൽ. വേറെ എന്ത് ചെയ്യനാണ്. തെരച്ചിൽ ഔദ്യോഗികമായി നിർത്തുന്നതിനെ കുറിച്ച് മന്ത്രി പറയുമെന്നും എംഎൽഎ അറിയിച്ചു.

വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.