മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണ്.

മാവോയിസ്റ്റുകളുടെ പെരിമിലി ദളത്തിലെ ചിലർ ഭമ്രഗഡ് താലൂക്കിലെ കട്രംഗട്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് ക്യാമ്പ് ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഗഡ്‌ചിറോളി പോലീസിന്‍റെ സ്പെഷ്യലൈസ്ഡ് കോംബാറ്റ് വിംഗായ സി-60 കമാൻഡോകളുടെ രണ്ട് യൂണിറ്റുകളാണ് തിരച്ചിലിനിറങ്ങിയത്. തിരച്ചിൽ നടത്തുന്നതിനിടെ, മാവോയിസ്റ്റുകൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

പെരിമിലി ദളത്തിന്‍റെ ചുമതലക്കാരനും കമാൻഡറുമായ വാസു ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഒരു എകെ 47 റൈഫിൾ, ഒരു കാർബൈൻ, ഒരു ഇൻസാസ് റൈഫിൾ, പുസ്തകങ്ങൾ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു.