കുട്ടികളുടെ റിപ്പോർട്ട് കാർഡ് വിസിറ്റിംഗ് കാർഡായി മാതാപിതാക്കൾ കണക്കാക്കരുത്: പ്രധാനമന്ത്രി
കുട്ടികളുടെ റിപ്പോർട്ട് കാർഡ് വിസിറ്റിംഗ് കാർഡായി മാതാപിതാക്കൾ കണക്കാക്കരുത്: പ്രധാനമന്ത്രി
Monday, January 29, 2024 2:53 PM IST
ന്യൂഡല്‍ഹി: സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധപാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

സമ്മർദങ്ങളെ നേരിടാൻ കുട്ടികളിൽ സഹിഷ്ണുത വളർത്തിയെടുക്കേണ്ടത് നിർണായകമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികളെ രക്ഷിതാക്കളും അധ്യാപകരും കൂട്ടായി അഭിമുഖീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച "പരീക്ഷ പെ ചര്‍ച്ച 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ ലോകരാഷ്ട്ര നേതാക്കള്‍ രണ്ടുദിവസമിരുന്ന് ലോകത്തിന്‍റെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്ത സ്ഥലത്താണ് വിദ്യാര്‍ഥികള്‍ പരീക്ഷ പെ ചർച്ചയ്ക്കായി എത്തിയിരിക്കുന്നതെന്നും ഇന്നവര്‍ ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളുടെ റിപ്പോർട്ട് കാർഡ് സ്വന്തം വിസിറ്റിംഗ് കാർഡായി കണക്കാക്കരുതെന്ന് മാതാപിതാക്കളോട് ഉപദേശിച്ച അദ്ദേഹം വിദ്യാർഥികൾ മറ്റുള്ളവരുമായിട്ടല്ല, തങ്ങളുമായിത്തന്നെ മത്സരിക്കണമെന്നും കൂട്ടിച്ചേർത്തു.

"ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്, കാരണം അത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കും. ചില രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ റിപ്പോർട്ട് കാർഡ് അവരുടെ വിസിറ്റിംഗ് കാർഡായി കണക്കാക്കുന്നു, ഇത് നല്ലതല്ല.'

"കൂടുതൽ ബുദ്ധിയുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരുമായ സുഹൃത്തുക്കളെ എപ്പോഴും ഉണ്ടാക്കണം. അത്തരം സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾ പ്രചോദനം ഉൾക്കൊണ്ടിരിക്കണം. പഠനത്തിന്‍റെയും പരീക്ഷയുടെയും സമ്മർദം നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്. ഏത് തരത്തിലുള്ള സമ്മർദവും നേരിടാൻ നമ്മൾ സ്വയം പ്രാപ്തരാക്കണം. വിദ്യാർഥികൾ ഏതവസ്ഥയിലൂടെയും കടന്നുപോകാൻ സ്വയം തയാറാവണം'- നരേന്ദ്ര മോദി പറഞ്ഞു.

മത്സരങ്ങളും വെല്ലുവിളികളും പ്രചോദനമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മത്സരം ആരോഗ്യകരമായിരിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

വിദ്യാർഥികൾ നേരിടുന്ന സമ്മർദ്ദം മൂന്ന് തരത്തിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു - സമപ്രായക്കാരുടെ സമ്മർദ്ദം, രക്ഷിതാക്കളുടേത്, സ്വയം പ്രേരിതമായത്. ചില സമയങ്ങളിൽ, കുട്ടികൾ തങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ലെന്ന് സ്വയം സമ്മർദ്ദം ചെലുത്തുന്നു. തയാറെടുപ്പ് സമയത്ത് നിങ്ങൾ ചെറിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ക്രമേണ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യണം. ഈ രീതിയിൽ നിങ്ങൾ പരീക്ഷയ്ക്ക് മുമ്പ് പൂർണമായും തയാറാകും'


പരീക്ഷ പെ ചർച്ചയുടെ ഏഴാമത് പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പരിപാടിയില്‍ തങ്ങളുടെ സാങ്കേതികവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനെത്തിയ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കുകയും ചെയ്തു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഷികപരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സമ്മര്‍ദരഹിതമായ പരിസ്ഥിതിയൊരുക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് പരിപാടിയിലൂടെ പ്രധാനമന്ത്രി നല്കുന്നത്.

Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<