പാറ്റ്ന: ഹാജിപുർ സീറ്റ് ചിരാഗ് പാസ്വാനു വിട്ടുനല്കില്ലെന്ന് കേന്ദ്രമന്ത്രി പശുപതി കുമാർ പരസ്. ചിരാഗിനെ ഒപ്പംകൂട്ടാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പരസിന്‍റെ പ്രസ്താവന. തന്‍റെ പാർട്ടി ഹാജിപുരിൽ മത്‌സരിക്കുമെന്ന് ഈയിടെ ചിരാഗ് പറഞ്ഞിരുന്നു.

ചിരാഗിന്‍റെ പിതാവ് അന്തരിച്ച രാം വിലാസ് പാസ്വാൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ പലവട്ടം പ്രതിനിധീകരിച്ച മണ്ഡലമാണു ഹാജിപുർ. 2019ൽ ഹാജിപുരിൽ പരസാണു മത്സരിച്ചു വിജയിച്ചത്. ജമുയി മണ്ഡലത്തിൽ നിന്നാണു ചിരാഗ് വിജയിച്ചത്.

രാം വിലാസ് പാസ്വാന്‍റെ നിര്യാണത്തെത്തുടർന്ന് എൽജെപിയിൽ പിളർപ്പുണ്ടായി. ചിരാഗ് ഒഴികെയുള്ള എംപിമാരെല്ലാം പരസിനൊപ്പം പോയി.