അനീഷ് ആലക്കോട്

ബംഗളൂരു മുതല്‍ പാരീസ് വരെയും, ലണ്ടന്‍ മുതല്‍ ഹോബാര്‍ട്ട് വരെയും ആഹ്ലാദത്തിമിര്‍പ്പില്‍... കായിക ഭൂഗോളത്തില്‍ കിരീടത്തിനായുള്ള ദാഹം ശമിപ്പിച്ച്, 2025 വര്‍ഷം ഇതിനോടകം നഗരഹൃദയങ്ങളെ പുല്‍കി... ഒരു ട്രോഫിക്കായി പതിറ്റാണ്ടും നൂറ്റാണ്ടും പിന്നിട്ട അദമ്യമായ ആഗ്രഹങ്ങളെ 2025 കനിഞ്ഞനുഗ്രഹിച്ചു... ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഹീറോ വിരാട് കോഹ്‌ലിയും ആ തഴുകിത്തലോടലില്‍ കിരീട സുഷുപ്തിയിലാണ്ടു... 11 ക്ലബ്ബുകളുടെയും കോഹ്‌ലി അടക്കം നാലു സൂപ്പര്‍ താരങ്ങളുടെയും കിരീട കാത്തിരിപ്പുകള്‍ക്ക് ഉത്തരം ലഭിച്ചു...

പൗലൊ കൊയ്‌ലൊയുടെ ‘ആല്‍കെമിസ്റ്റ്’ ഗൂഢാലോചനാ വര്‍ഷമായി 2025 മാറിയെന്നതും പ്രപഞ്ചാതീതമായിരിക്കാം... കാരണം, ആല്‍കെമിസ്റ്റിലാണല്ലോ പൊലൊ കൊയ്‌ലോ “നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍, അതു നിങ്ങള്‍ക്കു നേടിത്തരാന്‍വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും’’ എന്നെഴുതിയത്...

►കോഹ്‌ലി, ആര്‍സിബി: 18 വര്‍ഷം ◄

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് പിറന്നത് 2008ല്‍. അന്നുമുതല്‍ ഇന്നുവരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ജഴ്‌സി അണിഞ്ഞ, സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലേക്ക് ഒടുവില്‍ ഐപിഎല്‍ ട്രോഫി എത്തി. 18-ാം നമ്പര്‍ ജഴ്‌സിക്കാരനായ കോഹ്‌ലിയുടെ കിരീട കാത്തിരിപ്പിനു 18-ാം സീസണില്‍ വിരാമം.

267 ഐപിഎല്‍ മത്സരങ്ങള്‍, 2009, 2011, 2016 സീസണുകളിലായി മൂന്നു ഫൈനല്‍ തോല്‍വികള്‍... കന്നിക്കിരീടത്തിലേക്കുള്ള കോഹ്‌ലിയുടെ ഐപിഎല്‍ യാത്രയുടെ ചുരുക്കെഴുത്താണിത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് റണ്‍സിനു കീഴടക്കിയായിരുന്നു കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കന്നി ഐപിഎല്‍ ട്രോഫിയില്‍ മുത്തംവച്ചത്. ഐപിഎല്ലില്‍ 6255 ദിനങ്ങളും 286 മത്സരങ്ങളും നീണ്ട ആര്‍സിബിയുടെ കിരീട കാത്തിരിപ്പ് അതോടെ അവസാനിച്ചു.

►ഗോ എഹെഡ് ഈഗിള്‍സ്: 92 വര്‍ഷം ◄

ഒരു സുപ്രധാന ട്രോഫിക്കുവേണ്ടി ഡച്ച് ഫുട്‌ബോള്‍ ക്ലബ്ബായ ഗോ എഹെഡ് ഈഗിള്‍സിന്‍റെ 92 വര്‍ഷം നീണ്ട കാത്തിരിപ്പിനും 2025 ഫലമേകി. 2024-25 സീസണ്‍ ഡച്ച് കപ്പില്‍ ഗോ എഹെഡ് ഈഗിള്‍സ് മുത്തംവച്ചു. 1933-32 ഡച്ച് ഒന്നാം ഡിവിഷന്‍ ലീഗ് കിരീടം നേടിയശേഷം നെതര്‍ലന്‍ഡ്‌സിലെ ഡിവെന്‍റര്‍ നഗരക്കാരുടെ ആദ്യ കിരീട നേട്ടം.

►സെന്‍റ് ഗില്ലോസ്: 90 വര്‍ഷം ◄

ബെല്‍ജിയം ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പട്ടം 12 തവണ സ്വന്തമാക്കിയവരാണ് യൂണിയന്‍ സെന്‍റ് ഗില്ലോസ്. ഒരു കാലത്ത് ബെല്‍ജിയം ഫുട്‌ബോളിലെ സൂപ്പര്‍ ക്ലബ്. 12 ഫസ്റ്റ് ഡിവിഷന്‍ ട്രോഫികളില്‍ 11 എണ്ണവും 1934-35 സീസണ്‍വരെ സ്വന്തമാക്കിയതാണെന്നുമാത്രം. 90 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2024-25 സീസണില്‍ സെന്‍റ് ഗില്ലോസ് വീണ്ടും ബെല്‍ജിയം ഫസ്റ്റ് ഡിവിഷന്‍ കിരീടത്തില്‍.

►ക്രിസ്റ്റല്‍ പാലസ്: 119 വര്‍ഷം ◄

ആര്‍സിബിയുടെയും വിരാട് കോഹ്‌ലിയുടെയും ആരാധകരെ സംബന്ധിച്ച് 18 വര്‍ഷത്തെ കിരീട കാത്തിരിപ്പിനാണ് ഉത്തരംലഭിച്ചത്. എങ്കില്‍ 119 വര്‍ഷമായ കാത്തിരിപ്പിനെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ... അതെ, ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ക്രിസ്റ്റല്‍ പാലസ് മേയ് 17നു എഫ്എ കപ്പില്‍ മുത്തംവച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയെ 1-0നു കീഴടക്കിയായിരുന്നു ക്രിസ്റ്റല്‍ പാലസിന്‍റെ കിരീടധാരണം. 1905 സെപ്റ്റംബറില്‍ പിറവിയെടുത്ത ക്രിസ്റ്റല്‍ പാലസിന്‍റെ ചരിത്രത്തിലെ ആദ്യ സുപ്രധാന ട്രോഫിയാണ് 2024-25 സീസണ്‍ എഫ്എ കപ്പ്...


►ബൊളോഞ്ഞ: 51 വര്‍ഷം ◄

115 വര്‍ഷത്തെ പാരമ്പര്യമുള്ളതാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ബൊളോഞ്ഞ എഫ്‌സിക്ക്. നീണ്ട 51 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2025ല്‍ ബൊളോഞ്ഞ ഒരു ട്രോഫിയില്‍ ചുംബിച്ചു. കോപ്പ ഇറ്റാലിയ ഫൈനലില്‍ 1-0ന് എസി മിലാനെ കീഴടക്കിയാണ് ബൊളോഞ്ഞ അരനൂറ്റാണ്ടുപിന്നിട്ട കിരീട ദൗര്‍ഭാഗ്യത്തിനു വിരാമമിട്ടത്.

►ടോട്ടന്‍ഹാം ഹോട്ട്‌സ്പുര്‍: 17 വര്‍ഷം ◄

ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്‌സ്പുറിന്‍റെ 17 വര്‍ഷം നീണ്ട കിരീടദാഹത്തിനും ഈ വര്‍ഷം ശമനമായി. 2024-25 സീസണ്‍ യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 0-1നു കീഴടക്കിയാണ് ടോട്ടന്‍ഹാം ചാന്പ്യന്മാരായത്. 2007-08ല്‍ ലീഗ് കപ്പ് നേടിയശേഷം ടോട്ടന്‍ഹാമിന്‍റെ ആദ്യ സുപ്രധാന ട്രോഫി.

►സ്റ്റുട്ട്ഗാര്‍ട്ട്: 18 വര്‍ഷം ◄

ജര്‍മന്‍ ക്ലബ്ബായ വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിന്‍റെ 18 വര്‍ഷം നീണ്ട കാത്തിരിപ്പിനും 2025 ഉത്തരമേകി. 2024-25 സീസണ്‍ ജര്‍മന്‍ കപ്പില്‍ സ്റ്റുട്ട്ഗാര്‍ട്ട് മുത്തംവച്ചു. 4-2നു രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അര്‍മീനിയ ബീലെഫെല്‍ഡിനെ കീഴടക്കിയാണ് സ്റ്റുട്ട്ഗാര്‍ട്ട് ചാമ്പ്യന്മാരായത്. 2006-07 ബുണ്ടസ് ലിഗയ്ക്കുശേഷം സ്റ്റുട്ട്ഗാര്‍ട്ടിന്‍റെ ആദ്യ സുപ്രധാന ട്രോഫി.

►പാരീസ് സെന്‍റ് ജെർമൻ: 54 വര്‍ഷം ◄

1970ല്‍ പിറവിയെടുത്ത ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പാരീസ് സെന്‍റ് ജെര്‍മന്‍ കന്നി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ എത്തിയതും ഈ വര്‍ഷം. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്‍റര്‍ മിലാനെ 0-5നു കീഴടക്കിയാണ് പിഎസ്ജി അരനൂറ്റാണ്ടുപിന്നിട്ട യൂറോപ്യന്‍ കപ്പ് ആഗ്രഹം സഫലമാക്കിയത്.

►ന്യൂകാസില്‍ യുണൈറ്റഡ്: 70 വര്‍ഷം ◄

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് എഫ്‌സി 2024-25 സീസണ്‍ കാരബാവോ കപ്പില്‍ (ഇംഗ്ലീഷ് ലീഗ് കപ്പ്) മുത്തംവച്ചു. ലിവര്‍പൂളിനെ 1-2നു കീഴടക്കിയായിരുന്നു ന്യൂകാസിലിന്‍റെ കിരീട നേട്ടം. 1954-55 സീസണ്‍ എഫ്എ കപ്പിനുശേഷം ന്യൂകാസിലിന്‍റെ സുപ്രധാന ട്രോഫി.

►ഹോബാര്‍ട്ട് ഹരികെയ്ന്‍സ്: 11 വര്‍ഷം◄

ആർസിബി കന്നിക്കിരീടത്തില്‍ എത്തുന്നതിനു മുമ്പുതന്നെ മറ്റൊരു ട്വന്‍റി-20 ക്രിക്കറ്റ് ടീം 2025ല്‍ ആ നേട്ടം ആഘോഷിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ ഹോബാര്‍ട്ട് ഹരികെയ്ന്‍സ്.

►സിറ്റി തണ്ടര്‍/ഇന്ത്യാന പേസേഴ്‌സ് ?◄

ക്രിക്കറ്റിനും ഫുട്‌ബോളിനും അപ്പുറം ബാസ്‌കറ്റ്‌ബോളിലും കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പിനു 2025 വിരാമമിടും. എന്‍ബിഎ (നാഷ്ണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) 2025 ഫൈനല്‍സില്‍ എത്തിയ ഒക്‌ലഹോമ സിറ്റി തണ്ടര്‍, ഇന്ത്യാന പേസേഴ്‌സ് ടീമുകളില്‍ ആരു കപ്പടിച്ചാലും അത് ചരിത്രം. 1967ല്‍ രൂപംകൊണ്ട ഇന്ത്യാന പേസേഴ്‌സ് ഇതുവരെ എന്‍ബിഎ ചാമ്പ്യന്മാരായിട്ടില്ല. 1979നുശേഷം രണ്ടാം എന്‍ബിഎ കിരീടമാണ് സിറ്റി തണ്ടറിന്‍റെ ലക്ഷ്യം.

►കെയ്ന്‍, സണ്‍, റോറി◄

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഹാരി കെയ്ന്‍ (2024-25 ജര്‍മന്‍ ബുണ്ടസ് ലിഗ), ദക്ഷിണകൊറിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ സണ്‍ ഹ്യൂങ് മിന്‍ (യൂറോപ്പ ) എന്നിവര്‍ക്കു കരിയറിലെ ആദ്യ കിരീടം പകര്‍ന്ന വര്‍ഷവുമാണ് 2025.

2025 മാസ്റ്റേഴ്‌സ് ടൂര്‍ണമെന്‍റ് ആദ്യമായി ജയിച്ചതോടെ ഐറിഷുകാരൻ റോറി മക്കിള്‍റോയ്ക്ക് അത്, 2014നുശേഷം ലഭിക്കുന്ന ആദ്യ മേജര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പായിരുന്നു, നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള ചാമ്പ്യന്‍ഷിപ്പ്...