പാരീസ്: കരിയറില്‍ 100 കിരീടങ്ങള്‍ സ്വന്തമാക്കിയശേഷം 2025 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിനായി പാരീസില്‍ എത്തിയ സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചിനു പുതിയ നേട്ടം.

ഫ്രഞ്ച് ഓപ്പണ്‍ വേദിയായ റോളങ് ഗാരോസില്‍ 100 ജയം എന്ന നേട്ടത്തില്‍ ജോക്കോവിച്ച് എത്തി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ 100 ജയം കുറിച്ചത്.

സ്‌കോര്‍: 4-6, 6-3, 6-2, 6-4. സ്വരേവിനു ബ്രേക്ക് പോയിന്‍റ് നല്‍കാതിരിക്കാന്‍ ജോക്കോ നടത്തിയ 41 ഷോട്ട് റാലിയും മത്സരത്തില്‍ ആരാധകരെ ആവേശത്തിലാക്കി. മേയ് 24നു നടന്ന ജെനീവ ഓപ്പണ്‍ ടെന്നീസ് ജേതാവായാണ് ജോക്കോവിച്ച് കരിയറില്‍ 100 ട്രോഫി തികച്ചത്. 25-ാം ഗ്രാന്‍സ് ലാം എന്ന ചരിത്ര നേട്ടമാണ് ജോക്കോവിച്ചിന്‍റെ ലക്ഷ്യം.

നദാല്‍, ഫെഡറര്‍, ജോക്കോ

ഗ്രാന്‍സ്‌ലാം ഇവന്‍റുകളില്‍ 100 ജയം തികയ്ക്കുന്ന മൂന്നാമത് പുരുഷ താരം എന്ന ചരിത്രം ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചതോടെ ജോക്കോവിച്ച് സ്വന്തമാക്കി. സ്പാനിഷ് മുന്‍താരം റാഫേല്‍ നദാല്‍ (ഫ്രഞ്ച് ഓപ്പണില്‍ 112 ജയം), സ്വിറ്റ്‌സര്‍ലന്‍ഡ് മുന്‍താരം റോജര്‍ ഫെഡറര്‍ (ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 102, വിംബിള്‍ഡണ്‍ 105) എന്നിവര്‍ മാത്രമേ മുമ്പ് ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളൂ.


ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 99ഉം വിംബിള്‍ഡണില്‍ 97ഉം ജയമുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ 100 ജയവും 16 തോല്‍വിയുമാണ് ജോക്കോവിച്ചിനുള്ളത്. 2016, 2021, 2023 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായിട്ടുണ്ട്.

ഇഗയെ വീഴ്ത്തി സബലെങ്ക ഫൈനലിൽ

വനിതാ സിംഗിൾസ് ആദ്യസെമിയിൽ നിലവിലെ കിരീടാവകാശിയായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്ടെക്കിനെ കീഴടക്കി ലോക ഒന്നാം നന്പർ താരം ബെലാറൂസിന്‍റെ അരീന സബലെങ്ക ഫൈനലിൽ. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ 26 ജയത്തിനുശേഷമാണ് ഇഗ വീണത്. സ്കോർ: 7-6 (7-1), 4-6, 6-0.