കാന്‍റര്‍ബറി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ക്ലാസ് ബാറ്റിംഗുമായി കരുണ്‍ നായര്‍. ഇംഗ്ലണ്ട് ലയണ്‍സിന് എതിരേ ഇന്ത്യ എയ്ക്കു വേണ്ടി കരുണ്‍ നായര്‍ ഇരട്ട സെഞ്ചുറി സ്വന്തമാക്കി.

കരിയറില്‍ ഇതു നാലാം തവണയാണ് കരുണ്‍ നായര്‍ ഇരട്ട സെഞ്ചുറിയിലെത്തുന്നത്. ഫസ്റ്റ് ക്ലാസില്‍ 2015-16 രഞ്ജി ട്രോഫി സീസണില്‍ കര്‍ണാടകയ്ക്കുവേണ്ടി തമിഴ്‌നാടിന് എതിരേ 328 നേടിയതാണ് കരുണിന്‍റെ ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടില്‍ കരുണ്‍ നായറിന്‍റെ രണ്ടാം ഇരട്ട സെഞ്ചുറിയാണ്.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്: 557


ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 125.1 ഓവറില്‍ 557ല്‍ അവസാനിച്ചു. 281 പന്തില്‍നിന്ന് 26 ഫോറും ഒരു സിക്‌സും അടക്കം കരുണ്‍ നായര്‍ 204 റണ്‍സ് നേടി.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), അഭിമന്യു ഈശ്വരന്‍ (8) എന്നിവര്‍ക്കുശേഷം കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സര്‍ഫറാസ് ഖാന്‍ 119 പന്തില്‍ 92ഉം ധ്രുവ് ജുറെല്‍ 120 പന്തില്‍ 94ഉം റണ്‍സ് നേടി.