പ്രാരംഭ അന്വേഷണത്തിൽ പ്രതികൾ ഇത്തരത്തിൽ വിവിധ സ്റ്റേഷൻ പരിധികളിലായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തെന്നു വ്യക്തമായി.
വിവിധ സ്റ്റേഷനുകളിലായി മുപ്പത്താറു കേസുകൾ സ്ഥാപനത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും, ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും തുടരന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നുമുള്ള വാദം അംഗീകരിച്ചാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽ കുമാർ ഹാജരായി.
സ്ഥാപനത്തിന്റെ തിരുവനന്തപുരം, ബംഗളൂരു, കോട്ടയ്ക്കൽ എന്നീ ബ്രാഞ്ചുകളുകളിൽനിന്നു പ്രതികൾ പണം തട്ടിയിട്ടുണ്ടെന്നു പരാതിക്കാർ പറയുന്നു.