പരിക്കിനുശേഷം 149.9 കിലോമീറ്റർ പരിക്കിനെത്തുടർന്ന് ഐപിഎല്ലിനിടെ ചികിത്സയിലേക്കു തിരിഞ്ഞ മായങ്ക് യാദവ്, ക്രിക്കറ്റ് പിച്ചിലേക്കു നേരേ തിരിച്ചെത്തിയ പോരാട്ടമായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മാസങ്ങൾനീണ്ട പരിചരണങ്ങൾക്കുശേഷം മൈതാനത്തു തിരിച്ചെത്തിയ മായങ്ക് യാദവ് ബംഗ്ലാദേശിനെതിരേ കുറിച്ച ഏറ്റവും കൂടിയ വേഗം 149.9 കിലോമീറ്ററായിരുന്നു. പരിക്കിനുശേഷം കരുതലോടെയുള്ള ബൗളിംഗായിരുന്നു യുവപേസർ അരങ്ങേറ്റ മത്സരത്തിൽ കാഴ്ചവച്ചത്. ബംഗ്ലാദേശിനെതിരേ മായങ്ക് എറിഞ്ഞ ആദ്യ പന്ത് 142 കിലോമീറ്ററിലായിരുന്നു. രണ്ടാം പന്ത് 146ഉം.
ആദ്യ ഓവർ മെയ്ഡനാക്കിയാണ് മായങ്ക് അവസാനിപ്പിച്ചത്. എറിഞ്ഞ എട്ടാം പന്തിൽ വിക്കറ്റും വീഴ്ത്തി. 2-1-3-1 എന്നതായിരുന്നു മായങ്കിന്റെ ആദ്യ സെപെൽ. മൂന്നാം ഓവറിൽ 15 റണ്‍സ് വഴങ്ങി. എന്നാൽ, അവസാന ഓവറിൽ മൂന്നു റണ്‍സ് മാത്രമേ നൽകിയുള്ളൂ. അതോടെ 4-1-21-1 എന്നതായിരുന്നു രാജ്യാന്തര അരങ്ങേറ്റത്തിൽ മായങ്കിന്റെ ബൗളിംഗ് ഫിഗർ.
ഇന്ത്യക്കുവേണ്ടി രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റത്തിൽ മെയ്ഡൻ ഓവർ എറിഞ്ഞ മൂന്നാമതു ബൗളറാണ് മായങ്ക് യാദവ്. അജിത് അഗാർക്കർ, അർഷദീപ് സിംഗ് എന്നിവർമാത്രമാണ് അരങ്ങേറ്റത്തിൽ മെയ്ഡൻ എറിഞ്ഞ മറ്റു രണ്ട് ഇന്ത്യൻ പേസർമാർ.
ഇന്ത്യയുടെ വേഗക്കാർ ബൗളർ, വേഗം കിലോമീറ്ററിൽ
ഉമ്രാൻ മാലിക്ക് 157
മായങ്ക് യാദവ് 156.7
ജവഗൽ ശ്രീനാഥ് 154.5
ഇർഫാൻ പഠാൻ 153.7
മുഹമ്മദ് ഷമി 153.3
ജസ്പ്രീത് ബുംറ 153.26
നവദീപ് സൈനി 152.85
ഇഷാന്ത് ശർമ 152.6
വരുണ്‍ ആരോണ്‍ 152.5
ഉമേഷ് യാദവ് 152.2