മാത്രമല്ല, ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ 20 റണ്‍സിനും ദക്ഷിണാഫ്രിക്കയ്ക്കെതിരേ 28 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ സന്നാഹ മത്സരങ്ങളിലെ ജയം.
ഏഴാം കിരീടത്തിന് ഓസീസ് ട്വന്റി-20 വനിതാ ലോകകപ്പ് ഏറ്റവും കൂടുതൽ സ്വന്തമാക്കിയത് ഓസ്ട്രേലിയയാണ്, ആറു പ്രാവശ്യം. 2010, 2012, 2014, 2018, 2020, 2023 എഡിഷനുകളിലാണ് ഓസീസ് വനിതകൾ ലോക ചാന്പ്യൻ പട്ടം കരസ്ഥമാക്കിയത്. ഓസ്ട്രേലിയ അല്ലാതെ ഇംഗ്ലണ്ടും (2009), വെസ്റ്റ് ഇൻഡീസും (2018) മാത്രമേ ട്രോഫിയിൽ ചുംബിച്ചിട്ടുള്ളൂ എന്നതും മറ്റൊരു വാസ്തവം. ഇംഗ്ലണ്ട് നാലു തവണ ഫൈനൽ കളിച്ചിട്ടുണ്ട്.
മലയാളി പൊളിയാ... മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യക്കു ക്രിക്കറ്റ് ലോകകപ്പ് ലഭിക്കും, മലയാളി പൊളിയാ... 2024 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിൽ സഞ്ജു സാംസണ് അംഗമായിരുന്ന ഇന്ത്യ ചാന്പ്യന്മാരായതുവരെ ഇത് അച്ചെട്ടായി. 1983ൽ സുനിൽ വൽസനും 2007 ട്വന്റി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്തുമെല്ലാം ഈ പാരന്പര്യത്തിലെ മലയാളി കണ്ണികളായിരുന്നു. ഇന്നാരംഭിക്കുന്ന 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ ഒന്നല്ല, രണ്ടു മലയാളികളുണ്ട്. തിരുവനന്തപുരം സ്വദേശി ആശാ ശോഭനയും വയനാടുകാരി എസ്. സഞ്ജനയും. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ കന്നി ലോകകപ്പ് സ്വന്തമാക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യം, പ്രത്യേകിച്ച് കേരളക്കര.
നാളെ രാത്രി 7.30നു ന്യൂസിലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിനാണ് ഇന്ത്യ x പാക്കിസ്ഥാൻ ഏറ്റുമുട്ടൽ.