ഒറ്റപ്പാലം-കീഴൂർ പാതയിൽ ടാറിംഗ് നടത്തി; താത്കാലിക ആശ്വാസം
Sunday, June 30, 2024 7:14 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം-കീഴൂർ പാതയിയിലെ അപകടഭീഷണിയായ കുണ്ടും കുഴികളുമടച്ചു.
കോതകുറുശി കവല മുതൽ പെട്രോൾ പമ്പ് വരെയുള്ള റോഡിലെ കുഴികളാണ് ഡിവൈഎഫ്ഐ അനങ്ങനടി-ഒന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടിയത്.

കോതകുറുശി കവലമുതൽ ഒരു കിലോമീറ്ററിലേറെ ദൈർഘ്യത്തിൽ കുഴികൾ മൂടിയാണ് താത്കാലിക ഗതാഗത സാഹചര്യമൊരുക്കിയത്. ഒറ്റപ്പാലം -ചെർപ്പുളശ്ശേരി പ്രധാനപാതയിൽ കോതക്കുറുശി മൂന്നുംകൂടിയ കവലയിലാണ് കൂടുതൽ ഭാഗം കുണ്ടും കുഴിയുമായി മാറിയിരിക്കുന്നത്.

കീഴൂർ റോഡുവരെ അവിടവിടെയായി കുഴികൾ നിറഞ്ഞിട്ടുണ്ട്. നിലവിൽ ഒറ്റപ്പാലം-കീഴൂർ റോഡിന്‍റെ നവീകരണ പ്രവൃത്തികൾ ടെൻഡർ നടപടികളിലേക്കു കടന്നിട്ടുണ്ട്. കിഫ്ബി ഫണ്ടിൽനിന്നു 54.29 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നവീകരണം നടത്തുന്നത്. ഒമ്പതുമീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയും അഴുക്കുചാലോടുകൂടിയാണ് നവീകരിക്കുന്നത്.

റോഡിനു തകരാറില്ലാത്ത ഭാഗങ്ങൾ റബറൈസ് ചെയ്ത് നവീകരിക്കുകയും പൂർണമായി തകർന്ന ഭാഗങ്ങൾ മാത്രം മുഴുവനായി പൊളിച്ച് റബറൈസ് ചെയ്യാനുമാണ് തീരുമാനം. നിലവിൽ കരാറെടുക്കുന്ന കരാറുകാരനെക്കൊണ്ടുതന്നെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് നിർമാണ ചുമതലയുള്ള കെആർഎഫ്ബിക്കു നിർദേശം ലഭിച്ചിട്ടുള്ളത്.