കുടിയേറ്റ ജനത പ്ലാറ്റിനം ജൂബിലി നിറവിൽ; മലയോര മഹോത്സവം ഇന്ന്
Saturday, June 29, 2024 12:33 AM IST
പാലക്കയം: പാലക്കയം മലയോരമേഖലയിലെ കുടിയേറ്റത്തിന്‍റെ 75 വാർഷികം ഇന്ന് കൊണ്ടാടുന്നു. 1949 മുതൽ മധ്യതിരുവിതാംകൂറിൽ നിന്നും ധാരാളം ആളുകൾ പാലക്കയം മേഖലയിലേക്ക് കുടിയേറി പാർത്തതിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷമാണ് വിവിധ പരിപാടികളോടെ കൊണ്ടാടുന്നത്.

ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുക എന്ന സർക്കാരിന്‍റെ ലക്ഷ്യം നെഞ്ചിലേറ്റിക്കൊണ്ട് കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പാലക്കയം പ്രദേശത്തേക്ക് കുടിയേറിയവരായിരുന്നു ഇവർ. മലകളും പുഴകളും നിറഞ്ഞ പാലക്കയത്തെ വളക്കൂറുള്ള മണ്ണ് തേടിയെത്തിയ കർഷകർ തങ്ങളുടെ ബന്ധുക്കളെയും ഈ പ്രദേശത്തേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. മലയോര ഭൂമിയിൽ കാടിനോടും വന്യമൃഗങ്ങളോടും മല്ലടിച്ചാണ് അതിജീവനമാർഗം കണ്ടെത്തിയത്‌. ആദ്യമാദ്യം വന്നവർ തങ്ങളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ഇവിടേക്ക് കൊണ്ടു വരികയും അവരെല്ലാം കൃഷിയിടം വിലക്ക് വാങ്ങി കൃഷിചെയ്ത് താമസമാക്കുകയും ചെയ്തു. ഒരുകാലത്ത് കുടിയേറ്റകേന്ദ്രമായി അറിയപ്പെട്ടിരുന്ന പാലക്കയം ഇന്ന് ടൂറിസത്തിന്‍റെ മേഖലയിലും കാർഷിക മേഖലയിലും സമ്പുഷ്ടമാണ്.

വർഷങ്ങൾ ചെല്ലുംതോറും വന്യമൃഗങ്ങളുടെ ശല്യം ഏറി വരുന്നതും വനംവകുപ്പിന്‍റെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും കർഷകർക്ക് മലയോരമേഖലയിൽ അധിവസിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഒരുകാലത്ത് കുടിയേറ്റ മേഖലയായിരുന്ന പാലക്കയം മലയോരമേഖല ഇന്ന് കുടിയിറക്കത്തിന്‍റെ മേഖലയായി മാറിയിരിക്കുകയാണ്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന മക്കളും അവരെ അനുഗമിക്കുന്ന മാതാപിതാക്കളും സൗകര്യങ്ങൾ തേടി പട്ടണങ്ങളിലേക്ക് താമസം മാറ്റുന്ന വീട്ടുകാരും പാലക്കയം മേഖലയെ കൈവിടുന്ന അവസ്ഥയാണ് ഉള്ളത്.

യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയും സങ്കീർണമാണ്. പാലക്കയത്ത് ഒരു യുപി സ്കൂൾ മാത്രമാണ് നിലവിലുള്ളത്. സിഎംസി സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിൽ ഹൈസ്കൂൾ അൺ എയ്ഡഡ്‌ ആയി പ്രവർത്തിക്കുന്നുണ്ട്‌. കുടിയേറ്റ മേഖലയായ പാലക്കയത്ത് ഒരു ഹൈസ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും അധികാരികൾ അത് ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല. കുട്ടികൾ ഇപ്പോഴും പത്തും പന്ത്രണ്ടും കിലോമീറ്റർ യാത്ര ചെയ്ത്‌ പൊറ്റശേരിയിലും തച്ചമ്പാറയിലും ആണ് ഉപരിപഠനത്തിനായി പോകുന്നത്. വന്യമൃഗ ശല്യം ഉള്ളതിനാൽ വിദ്യാർഥികൾ പലരും വീട്ടിൽ നിന്ന് വൈകിയാണ് ഇറങ്ങുന്നത്. രാത്രി വൈകിയാണ് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ഇവരെ പാലക്കയം പട്ടണത്തിൽ എത്തിക്കുകയും ബസ് വരുന്നത് വരെ പകൽ മുഴുവൻ കാത്തുനിന്ന് അവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നതും പതിവാണ്.

മലയോര മഹോത്സവത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കയം ടൗണിൽ വിളംബരജാഥ, ബൈക്ക് റാലി എന്നിവ നടക്കും. മലയോരമേഖലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിളംബര ബൈക്ക് റാലി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.ടി. തോമസ് ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് പാലക്കയത്ത് നടക്കുന്ന മലയോര മഹോത്സവം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് ഒ. നാരായണൻകുട്ടി അധ്യക്ഷത വഹിക്കും.