വ്യാപാരികൾ ആവശ്യപ്പെടുമ്പോഴെല്ലാം മാലിന്യനീക്കം നടത്താമെന്ന് അധികൃതർ
Tuesday, June 11, 2024 1:48 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ മാലിന്യ പ്രശ്നത്തിനു പരിഹാരമായി. കടകളിൽ നിന്നുള്ള അജൈവ മാലിന്യങ്ങൾ മാസത്തിൽ ഒറ്റത്തവണ എന്നതു മാറ്റി കച്ചവടക്കാർ ആവശ്യപ്പെടുന്ന ദിവസങ്ങളിലെല്ലാം അജൈവ മാലിന്യങ്ങൾ നീക്കംചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജഗോപാൽ പറഞ്ഞു.

ഇതിന് ഹരിതകർമ സേനയ്ക്ക് ഉയർന്ന യൂസേഴ്സ് ഫീസ് നൽകണം. കുറുവത്ത് കോളനിയിലുള്ള പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൂടികിടന്നിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾനീക്കി കേന്ദ്രം വൃത്തിയാക്കി.

അജൈവ മാലിന്യങ്ങൾ നീക്കംചെയ്യാൻ വൈകുന്നതിനെതിരേ വ്യാപാരികൾ വ്യാപകമായ പ്രതിഷേധം ഉയർത്തിയതോടെയാണ് കച്ചവടക്കാർ ആവശ്യപ്പെടുമ്പോൾ മാലിന്യം നീക്കാൻ ധാരണയായിട്ടുള്ളത്.

ഇതിനു വളരെ ഉയർന്ന യൂസേഴ്സ് ഫീസ് ഈടാക്കാൻ നീക്കമുണ്ടായാൽ അതും ഇനി വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറും. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും തടയാൻ പരിശോധനകൾ കർശനമാക്കുമെന്നും കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ പറഞ്ഞു.

അജൈവ മാലിന്യങ്ങളിൽ കൂടുതലും നിരോധിത പ്ലാസ്റ്റിക് കവറുകളാണ്. നിരോധിത പ്ലാസ്റ്റിക് കവറുകൾ നിർമിക്കുന്ന കമ്പനികൾക്കെതിരെ നടപടി എടുക്കാതെ വ്യാപാരികളെ മാത്രം ദ്രോഹിക്കാനുള്ള നടപടികളിലും പ്രതിഷേധമുണ്ട്.