തെളിവുസഹിതം പരാതി നൽകിയിട്ടും പോലീസ് അന്വേഷണം തഥൈവ!
Wednesday, June 19, 2024 1:51 AM IST
വടക്കഞ്ചേരി: കിടപ്പുരോഗിയായ യുവാവിന്‍റെ മൊബൈൽഫോൺ മോഷ്ടിച്ചതു സംബന്ധിച്ച് വടക്കഞ്ചേരി പോലീസിൽ പരാതി നൽകി മൂന്നാഴ്ച കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന ആക്ഷേപവുമായി കുടുംബം.

പാലക്കുഴി പിസിഎയിൽ താമസിക്കുന്ന രാജേഷും കുടുംബവുമാണ് തങ്ങളുടെ നിസഹായാവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുള്ളത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പരിചയപ്പെട്ട യുവാവാണ് മൊബൈൽ മോഷ്ടിച്ചതെന്നു കുടുംബം പറയുന്നു. ഇയാളുടെ വിലാസവും പടവും സഹിതമാണ് പരാതി നൽകിയിരുന്നതെന്നു രാജേഷ് പറഞ്ഞു. മരംമുറി തൊഴിലാളിയായിരുന്നു രാജേഷ്. തൊഴിൽ ചെയുന്നതിനിടെ മരം ദേഹത്തുവീണ് അരയ്ക്കു താഴെ പൊട്ടി നുറുങ്ങി. തൃശൂർ മെഡിക്കൽ കോളജിൽ രണ്ടുമാസം വെന്‍റിലേറ്ററിലും മറ്റുമായി ചികിത്സ നടത്തി.

ചികിത്സയുടെ ഭാഗമായി വടക്കഞ്ചേരി നായനാർ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെയാണ് കിഴക്കഞ്ചേരി സ്വദേശിയായ മുപ്പതിനോടടുത്ത പ്രായമുള്ള യുവാവ് സൗഹൃദം നടിച്ച് കൂടിയത്.

ഇയാൾ ഇടയ്ക്കിടെ ആശുപത്രിയിൽ വരികയും മറ്റുമായി സൗഹൃദം വർധിച്ചു. ഫിസിയോതെറാപ്പി ചികിത്സ കഴിഞ്ഞ് രാജേഷ് പാലക്കുഴിയിലുള്ള വീട്ടിലേക്ക് മടങ്ങി. രണ്ടുമാസം കഴിഞ്ഞ് മേയ് 27ന് ഈ യുവാവ് രാജേഷിനെ അന്വേഷിച്ച് പാലക്കുഴിയിൽ പോയി.

തന്‍റെ സിം കാർഡ് മാറിയതിനാൽ നമ്പർ സേവ് ചെയ്യാൻ എന്നുപറഞ്ഞ് ഫോൺ വാങ്ങി. പിന്നെ പെട്ടെന്ന് സ്ഥലം വിടുകയായിരുന്നുവത്രെ.

ഇടയ്ക്കിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാൻ പണമില്ലാത്തതിനാൽ മുറിവുകളുടെ മൊബൈലിൽ ഫോട്ടോ എടുത്ത് ഡോക്ടർക്ക് അയച്ചാണ് രാജേഷ് ചികിത്സ തുടരുന്നത്. പ്ലസ് വണ്ണിലേക്കുള്ള മകളുടെ പ്രവേശന നടപടികളും മൊബൈൽ ഫോൺ വഴിയാണ് ചെയ്തിരുന്നത്.

ഫോൺ നഷ്ടപ്പെട്ടതോടെ എല്ലാം പ്രതിസന്ധിയിലായ സ്ഥിതിയിലാണ് ഈ ദരിദ്ര കുടുംബം. പ്രായപൂർത്തിയാകാത്ത ഇവരുടെ മകൻ കൂലിപ്പണിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ കുടുംബം കഴിയുന്നത്.

മറ്റൊരാളുടെ പക്കൽ നിന്നും ഗഡുക്കളായി പണം അടക്കാമെന്ന വ്യവസ്ഥയിലാണ് പഴയൊരു ഫോൺ വാങ്ങിയിരുന്നത്. അതാണ് കവർന്നതെന്നു രാജേഷ് പറഞ്ഞു. എല്ലാറ്റിനും ഒരാൾ ഒപ്പം വേണമെന്നതിനാൽ ഭാര്യക്കും പണിക്കു പോകാനാകുന്നില്ല.

മോഷ്ടാവിനെതിരെ കേസുകളോ നടപടികളോ വേണ്ട മോഷ്ടിച്ച മൊബൈൽ ഫോണെങ്കിലും വീടെടുക്കാൻ നടപടി വേണമെന്നാണ് ഈ കുടുംബത്തിന് പോലീസിനോടു അപേഷിക്കാനുള്ളത്.