നടീൽ കഴിഞ്ഞ പാടങ്ങളിൽ പമ്പ് സെറ്റ് ഉപയോഗിച്ച് നനച്ചു തുടങ്ങി
Friday, June 21, 2024 1:47 AM IST
നെന്മാറ: വെള്ളമില്ലാതെ വിണ്ടുണങ്ങി തുടങ്ങിയ തിരുവഴിയാട്, പുത്തൻ തറ തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കാണ് കാലവർഷം കലികാല വർഷമായി മാറിയത്.

രണ്ടാഴ്ചയായി മഴ പിൻവാങ്ങിയതിനെ തുടർന്ന് നടീൽ കഴിഞ്ഞ നെൽപ്പാടങ്ങൾ വെള്ളമില്ലാതെ വിണ്ടുണങ്ങി തുടങ്ങിയതോടെ നെൽപാടങ്ങളിൽ കളകൾ മുളച്ചുപൊങ്ങി തുടങ്ങുകയും വിണ്ടുകീറി ഉണക്ക ഭീഷണിയുടെ വക്കിൽ എത്തിയതോടെ വീട്ടു കിണറുകൾ തുടങ്ങി ലഭ്യമായ എല്ലാ ജലാശയങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വർഷകാലത്ത് കൃഷി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയതായി തിരുവഴിയാട് മങ്ങാട്ട് കർഷകർ പറയുന്നു. നടീൽ കഴിഞ്ഞ് ആഴ്ചകൾ ആയതിനാൽ വളപ്രയോഗം വൈകിയാൽ അത് ഒന്നാം വിളയുടെ വിളവിനെ ബാധിക്കുമെന്നും കർഷകർ ആശങ്കപ്പെടുന്നു.

ഇടയ്ക്കിടെ ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും നെൽപ്പാടങ്ങളിൽ വെള്ളം കെട്ടി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ കള പെരുകുന്നതോടൊപ്പം കളനാശിനി പ്രയോഗത്തിനും കഴിയാത്ത സ്ഥിതിയായി.

നെൽച്ചെടികളിൽ പുതിയ ചിനപ്പുകൾ വരാതെ നെൽച്ചെടികൾ കരുത്തില്ലാതെ നട്ട ചെടികളുടെ വലിപ്പത്തിൽ തന്നെ നിൽക്കുകയാണ്. നെൽപ്പാടങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിന് സ്വന്തമായി പമ്പ് സെറ്റുകളൊ കുളമോ കിണറോ സൗകര്യമില്ലാത്ത കർഷകരും പോത്തുണ്ടി അണക്കെട്ടിലെ വെള്ളമോ കാലവർഷം ശക്തിപ്പെടുന്നതൊ കാത്തിരിപ്പാണ്. ഇന്ധനമായ ഡീസൽ, പെട്രോൾ ഉപയോഗിച്ചുള്ള പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് കർഷകർക്ക് അധിക സാമ്പത്തിക ചെലവിന് വഴിയൊരുക്കുന്നു.

ഉയർന്ന പ്രദേശങ്ങളിലുള്ള നെൽപ്പാടങ്ങളിൽ വെള്ളമില്ലാത്തതിനാൽ ഞാറ് പറിച്ച് നടാൻ കഴിയാത്ത സ്ഥിതിയും ചില സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്കകം മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രദേശത്തെ കർഷകർ.