ജൽജീവൻ മിഷൻ പദ്ധതി: നിർമാണ ജോലികൾ ഇഴയുന്നതായി പരാതി
Monday, June 10, 2024 1:46 AM IST
ഒറ്റപ്പാലം: അമ്പലപ്പാറയിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള നിർമാണ പ്രവൃത്തികൾ ഇഴയുന്നു. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചിരിക്കുകയാണ്.

ജിഐ പൈപ്പുകൾ ലഭ്യമാകുന്നതിലുള്ള സാങ്കേതികതടസമാണ് പണി പൂർത്തിയാകുന്നതിന് തടസമായത്. പഞ്ചായത്തിലെ 20 വാർഡുകളിലെയും പല പ്രദേശങ്ങളിൽ ജിഐ പൈപ്പുകൾ സ്ഥാപിക്കാനുണ്ട്.

മൂന്നാംഘട്ടപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ പണി നടന്നുവരുന്നത്. ഇതിനുവേണ്ടി ഒന്നര കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്.

90 ശതമാനം പണി പൂർത്തിയായ പദ്ധതിയിൽ ഇനിയും 35 കിലോമീറ്റർ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുണ്ട്.

20 വാർഡുകളിലായി 12 കിലോമീറ്റർ പിവിസി പൈപ്പുകളും 23 കിലോമീറ്റർ ജിഐ പൈപ്പുകളുമാണ് ഇടാനുള്ളത്. ചില വാർഡുകളിൽ പണി പൂർത്തിയാക്കി. കണക്ഷൻ നൽകുന്ന പ്രവൃത്തികളാണ് ബാക്കിയുള്ളത്.

വാർഡുകളിലെ റോഡ് പൊളിച്ച് പൈപ്പിടാൻ പറ്റാത്ത സ്ഥലങ്ങളായ പാലങ്ങൾ, കലുങ്കുകൾ, പാറകൾ തുടങ്ങിയ ഭാഗങ്ങളിൽ പണി പൂർത്തിയാകാനുണ്ട്.

ഇവിടെയെല്ലാം പൈപ്പിടണമെങ്കിൽ ജിഐ പൈപ്പ് തന്നെ വേണമെന്നതായിരുന്നു സ്ഥിതി.കോൺക്രീറ്റ് റോഡുകൾ വരുന്ന ഭാഗം പൊളിച്ച് പൈപ്പിട്ടശേഷം പൂർവസ്ഥിതിയിലാക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, ജിഐ പൈപ്പുകൾ കിട്ടാത്തതുമൂലം പണി മാസങ്ങളോളം വൈകിയിരുന്നു. കുടിവെള്ളപ്രശ്നമുള്ള പഞ്ചായത്തിൽ ഇത് വിമർശനത്തിന് വഴിവെച്ചിരുന്നു.

നിലവിൽ സ്ഥാപിച്ച പൈപ്പുകളുമായി ജിഐ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതോടെ ഗാർഹിക കണക്ഷൻ നൽകാനാകും. അമ്പലപ്പാറയിൽ ജൽജീവൻ മിഷൻ പദ്ധതിയിൽ 5000ത്തിലേറെ കണക്ഷനാണ് കൊടുക്കുന്നത്. ഇതിൽ 3981 കണക്ഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.

ബാക്കിയുള്ള 1900ത്തിലേറെ കണക്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും ഇനിയും വെള്ളമെത്താത്തവയുണ്ട്. കരാറുകാരന് ആറുമാസത്തെ കാലാവധിയാണ് നൽകിയിട്ടുള്ളതെന്നും അതിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് അധികൃതർ പറയുന്നത്.