പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന് വാങ്ങിയ സ്ഥലം കാടുകയറി നശിക്കുന്നു
Monday, July 8, 2024 4:20 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പിണ്ടിമന ആലുംചുവടിന് സമീപത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിനായി വാങ്ങിയ സ്ഥലം നിർധനർക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ ഒരേക്കർ സ്ഥലം ഇപ്പോൾ കാടുകയറി നശിക്കുകയാണ്.

പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അഞ്ച് വർഷം മുന്പ് വിലയ്‌ക്കുവാങ്ങിയതാണ് സ്ഥലം. എന്നാൽ പ്രദേശവാസികളുടെ എതിർപ്പുമൂലം പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ കഴിഞ്ഞില്ല.

പിന്നീട് ലൈഫ് മിഷൻ ഭവന പദ്ധതിപ്രകാരം ഭവനരഹിതർക്കായി ഫ്ലാറ്റ് സമുച്ചയം നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ കാടുമൂടി ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ് സ്ഥലം. ബ്ലോക്ക് പഞ്ചായത്തിന്‍റെ ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ പാഴായികിടക്കുന്നത്.


വഴിസൗകര്യംപോലും ഇല്ലാത്ത സ്ഥലം ഉയർന്ന തുകയ്ക്ക് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. റവന്യു വകുപ്പും സ്ഥലംവാങ്ങുന്നതിന് അനുകൂലമായിരുന്നില്ല. അന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫിനുള്ളിലും വിഷയം ഭിന്നതയ്ക്ക് കാരണമായെങ്കിലും പിന്നീട് ഒത്തുതീർപ്പുണ്ടാക്കി.

വിവാദം കെട്ടടങ്ങുകയും ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടാകുകയും ചെയ്തതോടെ ലക്ഷങ്ങൾ മുടക്കി വാങ്ങിയ സ്ഥലത്തേക്കുറിച്ചുള്ള ഓർമപോലും അധികൃതർക്ക് ഇല്ലാതായ സ്ഥിതിയാണ്.