ആലുവയിൽ വീണ്ടും വീടുകയറി ആക്രമണം: മർദനമേറ്റവർ മറ്റൊരു കേസിൽ റിമാൻഡിൽ
Monday, July 8, 2024 4:07 AM IST
ആലുവ: പട്ടേരിപ്പുറത്ത് വീണ്ടും വീടുകയറി ആക്രമണം. സംഭവത്തിൽ ആക്രമികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം വീട്ടിലുണ്ടായിരുന്ന സഹോദരന്മാരെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് ആലുവ ടൗൺ പോലീസ് റിമാൻഡ് ചെയ്തു.

പട്ടേരിപ്പുറം കുരിശിങ്കൽ വീട്ടിൽ ബിനോയ് ചാക്കോയുടെ മക്കളായ ജിതിൻ (26), നിധിൻ (24) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീടുകയറി അക്രമിച്ച നാലു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു അക്രമം. വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടു മാസമായി സമീപത്തെ ബന്ധുവിന്‍റെ വീട്ടിലാണ് ബിനോയ് ചാക്കോയും കുടുംബവും താമസിക്കുന്നത്.

മാസങ്ങൾക്ക് മുമ്പു നടന്ന സംഘർഷത്തിനെതിരെ പോലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ പട്ടേരിപ്പുറം സ്വദേശികളായ സെബിൻ, സൽജിത്ത്, ഷാലു, ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തി വീടുകയറി ആക്രമിച്ചെന്നാണ് വീട്ടുകാരുടെ പരാതി. രാത്രി ഒമ്പതിനും പത്തിനുമായി രണ്ടുവട്ടം ആക്രമിച്ചെന്നും പറയുന്നു.


അക്രമം നടത്തി മടങ്ങിയ സെബിനെയും സൽജിത്തിനെയും രാത്രി 10.30ഓടെ കത്തി ഉപയോഗിച്ച് ജിതിനും നിധിനും കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതിയും വന്നിരുന്നു. ഈ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആദ്യം വീടുകയറി ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യാത്തത് വിവാദമായി.

മാസങ്ങൾക്ക് മുമ്പ് പട്ടേരിപ്പുറത്ത് മഹിള കോൺഗ്രസ് നേതാവിന്‍റെ വീടുകയറി ആക്രമിച്ച ഗുണ്ടാസംഘത്തിനും പോലീസിന്‍റെ സഹായം ലഭിച്ചെന്ന ആക്ഷേപം നിലവിൽക്കവേയാണ് വീണ്ടും സമാന രീതിയിൽ ആക്രമണം നടന്നത്.