വ്യവസായ മേഖലയിൽ ഇന്നലെയും അമിക്കസ് ക്യൂറിയും സംഘവും പരിശോധന നടത്തി
Wednesday, June 26, 2024 4:49 AM IST
ഏലൂർ: ഏലൂർ-എടയാർ വ്യവസായ മേഖലയിൽ ഇന്നലെയും ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി തെളിവെടുപ്പും പരിശോധനയും നടത്തി. അമിക്കസ് ക്യൂറിക്ക് പുറമേ കേരള സർക്കാരിന്‍റെ പരിസ്ഥിതി,

കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് സെക്രട്ടറി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഡയറക്ടർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എന്നിവരടങ്ങുന്ന സമിതിയാണ് സ്ഥലം സന്ദർശിച്ചത്.

കോടതിയുടെ നിർദേശ പ്രകാരം എത്തിയ കമ്മിറ്റി രാവിലെ ഏഴ് മുതൽ പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പരിശോധന നടത്തിയത്. പരിശോധനാ യാത്രയ്‌ക്ക് എടുത്ത ബോട്ട് കാലപ്പഴക്കം ചെന്നതായതിനാൽ പല സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്താൻ കഴിഞ്ഞില്ല.

പിസിബി സമയം താമസിപ്പിച്ചതാണെന്നും മനപൂർവം ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചതാണെന്നും സംഘടനകളുടെ ഭാഗത്തുനിന്നും ആക്ഷേപം ഉയർന്നു. പതാളം ബണ്ട്, ഫാക്ട്, ഐആർഇ, ബിനാനിസിങ്ക്, സിഎംആർഎൽ എന്നീ കമ്പനികളിലെ പുഴയിലേക്കുള്ള വാൽവുകളിലെ വെള്ളം എടുത്ത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പിസിബിയോട് കമ്മിറ്റി ആവശ്യപ്പെട്ടു.

വൈകിട്ട് 4.30ഓടെ പരിശോധന അവസാനിപ്പിക്കുകയും ചെയ്തു. 10 ദിവസത്തിനകം കമ്മിറ്റി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.