ഹബിലേക്കാണോ ? സാഹസമാണ് !
Wednesday, June 26, 2024 4:49 AM IST
മെട്രോ എത്തും മുന്‍പേ നഗര ഗതാഗത മേഖലയ്ക്ക് ആധുനിക മുഖം നല്‍കിയ വൈറ്റില മൊബിലിറ്റി ഹബ് ഇന്ന് യാത്രക്കാരുടെ പേടിസ്വപ്‌നമാണ്. തകര്‍ന്ന് തരിപ്പണമായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും.

കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും ദുരിതപൂർണമാണ് ഇതുവഴിയുള്ള സഞ്ചാരം. പാഞ്ഞുവരുന്ന ബസുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളത്തില്‍ കുളിച്ചുവേണം അപ്പുറം കടക്കാന്‍.

ബൈക്ക് യാത്രക്കാരാകട്ടെ, കുഴികളിൽ അപകടത്തിൽപ്പെടുന്നത് പതിവുസംഭവം. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് സ്വയം ന്യായീകരിക്കുകയാണ് അധികൃതര്‍.

അപകടക്കുഴികള്‍

ഹബിലേക്കുള്ള പ്രവേശന വഴിയില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ അപകടക്കുഴികള്‍ ഏറെയാണ്. കുഴി കാണാതെ വാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയും ഇവിടെ അപകടത്തിൽപ്പെട്ടു.

റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ കൗണ്‍സിലര്‍ കുത്തിയിരിപ്പ് സമരം നടത്തിയത് ഇവിടെയാണ്. പ്രതിഷേധം ശമിപ്പിക്കാന്‍ ചിപ്പ് വിതറി താല്‍കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.

ഭംഗിയുണ്ട്, പക്ഷെ

ചെറിയൊരു മഴയില്‍ പോലും സ്റ്റാന്‍ഡിനുള്ളില്‍ ചെളിക്കുളങ്ങൾ രൂപപ്പെടും. ബസ് കടന്നുപോകുന്ന സ്ഥലത്ത് ടൈലുകള്‍ ഇളകി, കുണ്ടും കുഴിയുമായി ചെളിവെള്ളം നിറഞ്ഞു കിടക്കുന്നു.

ബസ് ബേയുടെ ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ടൈലുകള്‍ ഇളക്കിമാറ്റി വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതൊരു ശാശ്വത പരിഹാരമല്ലെന്ന് അധികൃതര്‍ തന്നെ പറയുന്നു. ബസുകള്‍ പ്രവേശിക്കുന്ന ഭാഗത്തും വെള്ളക്കെട്ടാണ്.

യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സ്റ്റാന്‍ഡ് നവീകരിക്കാനുള്ള പദ്ധതികള്‍ ഹബ് സൊസൈറ്റി ആരംഭിച്ചതായാണ് വിവരം. എന്നാല്‍ സ്ഥലം മാറിപ്പോയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പകരം ആളെ നിയമിക്കാത്തത് തിരിച്ചടിയാണ്. സ്ഥിരം ചെയര്‍മാന്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. അധിക ചുമതലയിലാണ് പലരെയും ഇവിടെ നിയമിക്കുന്നത്. കാര്യങ്ങള്‍ പഠിച്ചു വരുമ്പോഴേക്കും ഇവരെ സ്ഥലം മാറ്റും.

ഗതാഗതം തിരിച്ചുവിടണം

വൈറ്റില-തൃപ്പൂണിത്തുറ റോഡില്‍ ഹബിലേക്ക് പ്രവേശിക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ച് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെയും പ്രദേശത്തെ ഓട്ടോതൊഴിലാളികളുടെയും ആവശ്യം.

ഈ റോഡിന് സമാന്തരമായി 50 മീറ്റര്‍ മാറി മറ്റൊരു റോഡ് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ അതു ഉപയോഗിക്കുന്നില്ല. ആഡംബര ബസുകളുടെ പാര്‍ക്കിംഗ് ഇടമായി മാറിയിരിക്കുകയാണ് ഈ റോഡ്. പ്രധാന റോഡ് നന്നാക്കുന്നത് വരെ ഈ വഴിയിലൂടെ ഗതാഗതം തിരിച്ചുവിടണമെന്നാണ് ആവശ്യം.