‘ധർമജൻ വീണ്ടും വിവാഹിതനായി' വധു സ്വന്തം ഭാര്യ
Tuesday, June 25, 2024 6:59 AM IST
കൊച്ചി: തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എറണാകുളം കൊങ്ങോര്‍പള്ളിയിലെ ക്ഷേത്ര മുറ്റത്തേക്ക് ഒരു കാര്‍ വന്നുനിന്നു. അതില്‍നിന്ന് ആദ്യം ഇറങ്ങിയത് വീതിയുള്ള കസവുമുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമിട്ട നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയായിരുന്നു. പിന്നാലെ ഭാര്യ അനുജ വയലറ്റ് കളര്‍ സാരിയും ആഭരണങ്ങളുമണിഞ്ഞ് മുടിയില്‍ മുല്ലപ്പൂ ചൂടി നവവധുവിന്‍റെ നാണത്തോടെ പുറത്തേക്ക്. കൂടെ മക്കളായ വേദയും വൈഗയും. മറ്റു കാറുകളിലായി ഇരുവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.

അമ്പലത്തിനുള്ളില്‍ തൊഴുതശേഷം 9.30നും 10.30 നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ കല്യാണമേളം മുഴങ്ങവേ പൂജാരി നല്‍കിയ തുളസിമാല അനുജ ധര്‍മജന്‍റെ കഴുത്തിൽ ചാർത്തി. തുടര്‍ന്ന് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലിചാര്‍ത്തിയ ശേഷം തുളസിമാലയണിയിച്ചു.

നെറ്റിയില്‍ സിന്ദൂരം തൊട്ടു. അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിന്‍റെ ആദ്യാവസാനം കാമറയിലാക്കി മക്കള്‍ മുന്നില്‍ നിന്നു. തുടര്‍ന്ന് ദമ്പതികള്‍ കൊങ്ങോര്‍പ്പിള്ളിയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. സാക്ഷികളായി കുടുംബസുഹൃത്തും പ്രൊഡ്യൂസറുമായ എന്‍.എം. ബാദുഷയുടെ ഭാര്യ മഞ്ജുവും ധര്‍മജന്‍റെ സുഹൃത്തുക്കളായ കൊങ്ങോര്‍പള്ളി ബിജുവും സ്റ്റാന്‍ലിനും ഒപ്പുവച്ചു. പതിനാറുവര്‍ഷം മുമ്പ് അനുജയുമായി ഒളിച്ചോടി വിവാഹം ചെയ്ത ധര്‍മജന്‍റെ ജീവിതം ഇനി പുതിയ ടേക്കിലാണ്.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല , ഞങ്ങളുടെ ഭാവി സുരക്ഷയ്ക്കുവേണ്ടിയാണ് ഇതു ചെയ്തെന്നും തന്‍റെ അച്ഛനമ്മമാരും ഇവളുടെ അച്ഛനുമുള്‍പ്പെടെ വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്‍റെ സങ്കടമുണ്ടെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അന്ന് വീട്ടുകാരെയൊക്കെ ഉപേക്ഷിച്ചു പോരുന്നതിന്‍റെ ടെന്‍ഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. ഇന്ന് രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹം നടന്നപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അനുജയും പറഞ്ഞു.

സ്വന്തം ലേഖിക