കാറ്റിൽ മരം കടപുഴകി റോഡിൽ വീണു
Tuesday, June 25, 2024 6:42 AM IST
നെടുമ്പാശേരി: ഇന്നലെ ഉച്ചയ്‌ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിൽ ചെങ്ങമനാട്-പൊയ്ക്കാട്ടുശേരി റോഡിൽ ചെങ്ങമനാട് മിൽമയ്‌ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം കടപുഴകി റോഡിൽ വീണു.

കുത്തനെ വളവോട് കൂടിയ ഇറക്കവും കയറ്റവുമുള്ള തിരക്കേറിയ റോഡിലാണ് മരം വീണത്. അപകട സമയത്ത് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

ഇതുവഴി കാറിൽ സഞ്ചരിക്കുകയായിരുന്ന മാള സ്വദേശി ഷഫീഖ് തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇലക്ട്രിക് പോസ്റ്റിൽ വീണതിനാൽ വൈദ്യുതി ബന്ധവും അവതാളത്തിലായി. ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി. സംഭവം ഷഫീഖ് അമ്പലനട കവലയിലെ യുവാക്കളെ അറിയിക്കുകയായിരുന്നു.

ഉടൻ മുൻ പഞ്ചായത്തംഗം സജികുമാറിന്‍റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരായ സുരേഷ്കുമാർ, എ.കെ.രജീഷ്, സുജിത്കുമാർ, എം.ജി.സന്തോഷ്, രന്തീർ, സരീഷ് എന്നിവരെത്തി റോഡിന് കുറുകെ കിടന്ന മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കെഎസ്ഇബി അധികൃതരെത്തി വൈദ്യുതിബന്ധം പുനസ്ഥാപിച്ചു. സംഭവമറിഞ്ഞ് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു. സരസ്വതി സ്‌കൂളിന് സമീപത്തെ കുളവൻകുന്ന് റോഡിലും കാറ്റിൽ മരം കടപുഴകി വീഴുകയുണ്ടായി.

മഞ്ഞപ്രയിൽ കാറ്റ് നാശം വിതച്ചു

മഞ്ഞപ്ര: ഇന്നലെ ഉച്ചയ്‌ക്ക് വീശിയടിച്ച കാറ്റ് മഞ്ഞപ്രയിൽ നാശം വിതച്ചു. മഞ്ഞപ്രയുടെ വിവിധ ഭാഗങ്ങളിൽ പ്ലാവ്, മാവ്, ജാതി, വാഴ, കമുക് ഉൾപ്പെടെയുള്ളവ ഒടിഞ്ഞും കടപുഴകിയും വീണു. കൂടാതെ പാഴ്മരങ്ങൾ ഉൾപ്പെടെയുള്ള വൃക്ഷങ്ങളും കാറ്റിൽ നിലംപൊത്തി. എകദേശം 15 മിനിറ്റോളാം കാറ്റ് നീണ്ടുനിന്നു. അതിശക്തമായ മഴയും ഉണ്ടായിരുന്നു.

മഞ്ഞപ്ര ഫൊറോന പള്ളിക്ക് സമീപം ഒമ്പതാം വാർഡിൽ തിരുതനത്തിൽ ഷൈബി പാപ്പച്ചന്‍റെ പറമ്പിലെ പ്ലാവ് ഒടിഞ്ഞ് വീടിനോട് ചേർന്നുള്ള ഷെഡിൽ പതിച്ചു. ഷീറ്റിന് കേട് പാടുകൾ സംഭവിച്ചു.

കനാൽ തീരങ്ങളിൽ അപകടരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റാൻ ഇറിഗേഷൻ വകുപ്പ് അധികാരികൾ ഉൾപ്പെടെയുള്ള അധികൃതർ തയാറകണമെന്ന ആവശ്യം ശക്തമാണ്.