ബൈപാസിൽ ആക്രിക്കച്ചടവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും
Wednesday, July 3, 2024 3:48 AM IST
കുമളി: കുമളിയിലെ ബൈപാസുകളിൽ അക്രിക്കച്ചവടവും മദ്യപശല്യവും മാലിന്യം തള്ളലും സാമൂഹ്യവിരുദ്ധ ശല്യവും ഏറി. ഉപേക്ഷിക്കപ്പെട്ട ബൈക്കുകളും മറ്റ് വാഹനങ്ങളും ആക്രികളും റോഡു വശങ്ങളിൽ തള്ളുകയാണ്. പട്ടാപ്പകലും രാത്രിയിലും മദ്യപസംഘങ്ങളും താവളമാക്കുകയാണ്.

എല്ലാം കൂടി ചേരുന്നതിനാൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. വീതി കുറഞ്ഞ പാതകളിൽ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. കെഎസ്ആർടിസി ഡിപ്പോയുടെ പിന്നിലൂടെയുള്ള ബൈപാസിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്കുകളും അക്രിസാധനങ്ങളുമുള്ളത്.

ആക്രി സാധനങ്ങളിലെ ഓയിൽ തോട്ടിലേക്ക് തള്ളി വെള്ളത്തിന്‍റ് ഒഴുക്കും തടസപ്പെടുത്തിയിരിക്കുകയാണ്. കുമളി - മൂന്നാർ റോഡിൽനിന്നു കെകെ റോഡിലേക്കും സർക്കാർ ആശുപത്രിയിലേക്കുമുള്ള വഴിയാണിത്. മഴ പെയ്താൽ വെള്ളവും ചെളിയും റോഡിൽ കെട്ടിനിൽക്കുകയാണ്.

മഴ വെള്ളം കെട്ടി നിൽക്കുന്നത് റോഡിന്‍റെ സംരക്ഷണ ഭിത്തിക്കും പാലത്തിനും ഭീഷണിയാണ് . ഇവിടെ ഉപേക്ഷിച്ചിരിക്കുന്ന ബൈക്കുകൾ മോഷടാക്കൾ തട്ടിക്കൊണ്ടുവന്നതാണോയെന്നും നാട്ടുകാർ സംശയിക്കുന്നു. വഴിയോരത്ത് ഓടയിൽനിന്ന് ബൈക്കടക്കമുള്ളവ നീക്കം ചെയ്ത് വെള്ളത്തിന്‍റ് ഒഴുക്ക് സുഗമമാക്കാൻ പഞ്ചായത്തധികാരികൾ ശ്രദ്ധിക്കണെമെന്നാണു നാട്ടുകാരുടെ ആവശ്യം.

അട്ടപ്പള്ളം ലക്ഷം വീട് റോഡിൽ ആനക്കുഴി ഭാഗത്ത് നിന്നും വിശ്വനാഥപുരേത്തേക്കുള്ള( മുരിക്കടി) എളുപ്പവഴിയായ കോണ്‍ക്രീറ്റ് റോഡിന്‍റെയും പ്രധാന റോഡിന്‍റെയും വശങ്ങൾ മാലിന്യക്കൂന്പാരമായി മാറി. ഇവിടെയും മദ്യ ലഹരി സംഘങ്ങൾ സജീവമാണ്. ഒറ്റപ്പെട്ട വഴികൾ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും സജീവമാണ്.

കുമളി പോലീസ് - എക്സൈസ് ഓഫീസുകൾക്ക് ഏതാനും മീറ്ററുകൾ അകലെ കുമളി സർക്കാർ സ്കൂളിന് സമീപമുള്ള ഇടവഴിയിൽ കാറിൽ കച്ചവടത്തിനായി എത്തിച്ച 25 കിലോയോളം കഞ്ചാവും പ്രതികളെയും പോലീസിന്‍റെ സ്പെഷൽ ടീം പിടികൂടിയത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.

മാങ്കടവ്: നെടുങ്കണ്ടം പഞ്ചായത്ത് മൈതാനിയിൽ നടന്ന ഇടുക്കി റവന്യൂജില്ലാ സുബ്രതോ മുഖർജി അഖിലേന്ത്യ ഇന്‍റർ സ്കൂൾ ഫുട്ബോൾ മത്സരത്തിൽ മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിന് ചാമ്പ്യൻഷിപ്പ്. നെടുങ്കണ്ടം ഗവ.വൊക്കേഷണൽ എച്ച് എസ് എസിനെ പരാജയപ്പെടുത്തിയാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിലെ പെൺകുട്ടികൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയത്.