വിദ്യാർഥിയെ അയൽവാസി മർദിച്ചതായി പരാതി
Thursday, July 4, 2024 3:59 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ അയൽവാസി ഉപദ്രവിച്ചതായി പരാതി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വിദ്യാർഥി സുജിത്ത്, സ്‌കൂൾ വിട്ട് തിരികെ മഞ്ചുമല പഴയക്കാട്ടിലെ വീട്ടിലേക്ക് മടങ്ങുന്പോൾ യാതൊരു കാരണവുമില്ലാതെ അയൽവാസി മർദിക്കുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവർകൂടിയായ ഇയാൾ കുട്ടിയുടെ വയറിന് ഇടിക്കുകയും നിലത്തിട്ട് വലിക്കുകയും കഴുത്തിനു പിടിച്ച് മുകളിലേക്ക് ഉയർത്തുകയും ചെയ്തതായി സുജിത്ത് പറഞ്ഞു.

വീട്ടിലെത്തിയ വിദ്യാർഥി മുത്തച്ഛനോട് വിവരം പറഞ്ഞു. ഈ സമയം സുജിത്തിന്‍റെ കാലിലൂടെ മൂത്രവും രക്തവും ഒഴുകുകയായിരുന്നുവെന്നും പോലീസിൽ അറിയിച്ചപ്പോൾ ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്നും ഇവർ പറഞ്ഞു.

സുജിത്തിന് രണ്ടു വയസുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോകുകയും അമ്മ വേറെ വിവാഹം കഴിക്കുകയും ചെയ്തു. മുത്തച്ഛന്‍റെയും മുത്തശിയുടെയും ഒപ്പമാണ് താമസിക്കുന്നത്.

വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കി. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ടെന്നും മുത്തശി മാതാ അരുൾ പറഞ്ഞു.