കാലവർഷം: ഒരു മാസത്തിനിടെ 58.78 ലക്ഷത്തിന്‍റെ കൃഷിനാശം
Thursday, July 4, 2024 3:51 AM IST
തൊടുപുഴ: കാർഷിക മേഖലയെ തകർത്ത കൊടും വേനലിനു പിന്നാലെയെത്തിയ കാലവർഷത്തിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കനത്ത മഴയിലും ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും പലയിടങ്ങളിലും കൃഷി നാശമുണ്ടായി.

കഴിഞ്ഞ മാസം 29 മുതലാണ് ജില്ലയിൽ കാലവർഷം ശക്തിപ്പെട്ടത്. അന്നു മുതൽ ജൂലൈ ഒന്നു വരെയുള്ള ഒരു മാസത്തിനിടെ ജില്ലയിൽ 58.78 ലക്ഷം രൂപയുടെ നഷ്ടം കർഷകർക്കുണ്ടായെന്നാണ് കണക്ക്. വിവിധ മേഖലകളിലായി 382 കർഷകർക്കാണ് നഷ്ടം നേരിട്ടത്.

മഴയിലും കാറ്റിലും 104 കർഷകർക്ക് 24.21 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. ഇളംദേശം ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. 9.13 ലക്ഷം രൂപയുടെ കൃഷി നാശം ഇവിടെയുണ്ടായി. ഇടുക്കി -4.89, അടിമാലി- 1.50, കട്ടപ്പന -3.45, പീരുമേട് -4.99, തൊടുപുഴ-0.25 ലക്ഷം എന്നിങ്ങനെയാണ് വിവിധ ബ്ലോക്കുകളിൽ ഉണ്ടായ കൃഷി നാശത്തിന്‍റെ കണക്ക്.

അതിശക്തമായ മഴയിൽ 22.99 ലക്ഷം രൂപയുടെ കൃഷിയും നശിച്ചു. ഇളംദേശം, ഇടുക്കി, പീരുമേട് ബ്ലോക്കുകളിലാണ് നാശ നഷ്ടമുണ്ടായത്. മണ്ണിടിച്ചിലിനെത്തുടർന്ന് 11.18 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി. 95 കർഷകർക്കാണ് നഷ്ടം നേരിട്ടത്. ഇളംദേശം, ബ്ലോക്കിലാണ് മണ്ണിടിച്ചിലിൽ കൂടുതൽ വിളനാശമുണ്ടായത്. ഇടുക്കി ബ്ലോക്കിലും മണ്ണിടിച്ചിലുണ്ടായി. ചുഴലിക്കാറ്റു മൂലം ഇളംദേശം ബ്ലോക്കിലെ ആറു കർഷകർക്ക് കൃഷിനാശമുണ്ടായി.

കാറ്റിലും മഴയിലും വാഴകൃഷിക്കാണ് വ്യാപക നാശനഷ്ടമുണ്ടായത്. കുലച്ച 2590 വാഴകളും കുലയ്ക്കാത്ത 1140 വാഴകളും കാലവർഷത്തിൽ നശിച്ചു. ടാപ്പു ചെയ്യുന്ന 121 റബർ മരങ്ങളും 24 ടാപ്പു ചെയ്യാത്ത മരങ്ങളും 76 കുരുമുളക് ചെടികളും 32 ജാതിയും 1.020 ഹെക്ടർ സ്ഥലത്തെ ഏലച്ചെടികളും 25 തെങ്ങുകളും നശിച്ചു.

കനത്ത മഴയിൽ മാത്രം 2250 കുലച്ച വാഴകളും 2250 കുലയ്ക്കാത്ത വാഴകളും മൂന്നു ഹെക്ടർ സ്ഥലത്തെ മരച്ചീനിയും അഞ്ചു റബർ മരങ്ങളും നശിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് വാഴ -60, കൊക്കോ -215, തെങ്ങ് -50, കാപ്പി-135, കമുക് -80, റബർ-420 എന്നിങ്ങനെയാണ് വിളനാശമുണ്ടായത്.

ശക്തമായ വേനലിൽ ജില്ലയിൽ 175.54 കോടിയുടെ കൃഷിനാശമുണ്ടായതായാണ് കണക്ക്. വരൾച്ചയുടെ പശ്ചാത്തലത്തിൽ കൃഷിവകുപ്പിന്‍റെ വിദഗ്ധ സംഘം തയാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. ഏലം മേഖലയിലാണ് കൂടുതൽ നാശം സംഭവിച്ചത്. 16,220.6 ഹെക്ടർ ഭൂമിയിലെ ഏലക്കൃഷി നശിച്ചതിലൂടെ 113.54 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയത്.