മുണ്ടിയെരുമയിലെ വിദ്യാര്‍ഥി സംഘര്‍ഷം: വിദ്യാര്‍ഥി ഡിവൈഎസ്പിക്ക് പരാതി നല്‍കി
Wednesday, July 3, 2024 3:48 AM IST
നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ വിദ്യാര്‍ഥി സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞ ദിവസം ടൗണില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ഒരു ദളിത് വിദ്യാര്‍ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ വിദ്യാര്‍ഥി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍ തുറന്നതോടെ സംഘര്‍ഷവും ആരംഭിച്ചത് രക്ഷിതാക്കളിലും പ്രദേശവാസികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒന്നാണ് ഇത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസ് കാത്തുനിന്ന വിദ്യാര്‍ഥിയെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഘത്തില്‍ മുതിര്‍ന്ന ആളുകളും ഉണ്ടായിരുന്നതായും പരിക്കേറ്റ വിദ്യാര്‍ഥി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ കണ്ണിന് പരിക്കേല്‍ക്കുകയും മുഖത്ത് പൊട്ടലേല്‍ക്കുകയും ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ല എന്നാണ് കുടുംബത്തിന്‍റെ ആരോപണം.

തുടര്‍ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍, വീട്ടിലെത്തിയശേഷവും മുക്കില്‍നിന്നും വായില്‍നിന്നും രക്തം വരുന്നുണ്ടെന്നും കാഴ്ചയ്ക്ക് മങ്ങലുണ്ടെന്നും കുട്ടി പറയുന്നു. തുടര്‍ നടപടികളില്‍ പോലീസിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി കുടുംബം കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആക്രമിച്ചവരില്‍നിന്ന് ജാതി അധിക്ഷേപവും വധഭീഷണിയും നേരിടുന്നതായും പരാതിയില്‍ ആരോപിച്ചു.

അതേസമയം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ടൗണില്‍ കുട്ടികള്‍ തമ്മിലുള്ള അക്രമസംഭവങ്ങള്‍ പതിവാണെന്നും പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.