കാന്തല്ലൂർ കോളജ് കാന്പസിൽ ചന്ദനസുഗന്ധമേറ്റ് ഇനി ബിരുദപഠനം
Thursday, July 4, 2024 3:51 AM IST
മറയൂർ: കാന്തല്ലൂർ ഐഎച്ച്ആർഡി കോളജിൽ നാലു വർഷ ബിരുദ പ്രവേശനോത്സവം നടത്തി. കാന്പസിനുള്ളിൽ ചന്ദനമരം നട്ടുപിടിപ്പിച്ച് അതിന്‍റെ തണലിലും കുളിർമയിലും പഠനാന്തരീക്ഷം ഒരുക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മറയൂർ ചന്ദന ഡിവിഷനുമായി ചേർന്നാണ് കോളജ് അധികൃതർ ഇതിനുള്ള കർമപദ്ധതി തയാറാക്കിയിരിക്കുന്നത്.

കാന്തല്ലൂരിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജാണ് വേറിട്ട പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനം എത്തിയ വിദ്യാർഥികളെ ചന്ദനത്തൈകൾ നൽകിയാണ് വരവേറ്റത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. തങ്കച്ചൻ നവാഗതരെ സ്വീകരിച്ചു.

വനം വകുപ്പിന്‍റെ മറയൂർ ചന്ദന ഡിവിഷന്‍റെ സഹകരണത്തോടെ കലാലയത്തിലെ ബയോഡൈവേഴ്സിറ്റി ക്ലബ്, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ചന്ദനത്തോട്ടമുള്ള കാന്പസായി മാറ്റുകയാണ് ലക്ഷ്യം.

കാന്പസിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വിദ്യാർഥികൾ ചന്ദനത്തൈകൾ നട്ടു. ഓരോ വിദ്യാർഥിയും നട്ട തൈകൾ അവർ തന്നെ പരിപാലിക്കും. കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ മാസവും മോണിട്ടറിംഗ് നടത്തുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഒന്നരയടി ഉയരമുള്ള ചന്ദനത്തൈകൾ സൗജന്യമായാണ് നൽകിയത്.

മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ദീപ അരുൾ ജ്യോതി, കോളജ് പ്രിൻസിപ്പൽ സുജ പി.തേലക്കാട്, മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം.ജി. വിനോദ് കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് കുമാർ, കാന്തല്ലൂർ ഹെൽത്ത് ഇൻസ്പെക്ടർ അരുണ്‍ കുമാർ, മറയൂർ പോലീസ് സബ് ഇൻസ്പെക്ടർ ബെന്നി സക്കറിയ,

മറയൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് ആൻസി ആന്‍റണി, കോളജ് ഡവലപ്പ്മെന്‍റ് കമ്മിറ്റി ട്രഷറർ എം. ലക്ഷ്മണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ നിതീഷ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. പത്മാവതി എന്നിവർ പ്രസംഗിച്ചു.