യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടുപേർകൂടി പിടിയിൽ
Monday, July 1, 2024 6:51 AM IST
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കൊപ്രയിൽ ജോൺസി ജേക്കബ് (32), അതിരമ്പുഴ ഇഞ്ചിക്കാലയിൽ ഇർഫാൻ ഇസ്മയിൽ (20) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം 21നു രാത്രി 10:30ന് പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ വെളിയിലിറക്കി മർദിക്കുകയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ജോൺസി ജേക്കബിന്‍റെ സഹോദരനായ അലോട്ടിയെന്ന് വിളിക്കുന്ന ജയിംസ്മോനെതിരേ യുവാവിന്‍റെ പിതാവ് മുന്പ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്.

തുടർന്ന് ഇവർ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തിരുന്നു. പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തതിനെത്തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജയിംസ്മോൻ, ടിജോ എന്നീ പ്രതികളെ പിടികൂടിയിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികൾക്കു വേണ്ടി നടത്തിയ തെരച്ചിലിലാണ് ഇവർ രണ്ടുപേരും പിടിയിലായത്. ജോൺസിക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലും ഇർഫാന് ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.