നടപ്പാതയിൽ കാടുകയറി:
Monday, July 1, 2024 6:51 AM IST
പാമ്പാടി: പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള നടപ്പാത കാടുപിടിച്ചു. കാൽനടയാത്രക്കാർ ഭീതിയിൽ. ദേശീയപാതയിൽ രണ്ടു കെട്ടിടങ്ങൾക്കിടയിലുള്ള ഭാഗത്താണ് കാൽനട ദുഷ്കരമായത്. ഓടയ്ക്കു മുകളിലുള്ള കോൺക്രീറ്റ് സ്ലാബിനു മുകളിലൂടെയാണ് ആളുകൾ നടന്നുപോകുന്നത്. സ്ലാബുകളുടെ ഇരുവശവും കാടുപിടിച്ച നിലയിലാണ്. റോഡരികിൽ കാറുകളുടെ പാർക്കിംഗുമുണ്ട്.

സ്ലാബുകൾക്കു മുകളിലുള്ള കാട്ടിൽ ഇഴജന്തുക്കളെ കാണാൻ തുടങ്ങിയോടെ കാൽനടക്കാർ റോഡിലേക്കിറങ്ങി നടക്കാൻ തുടങ്ങിയത് വൻ അപകട ഭീഷണി ഉണ്ടാക്കുന്നു. തിരക്കേറിയ ഭാഗത്ത് വാഹനങ്ങൾ ഇരുവശത്തുനിന്നും വരുമ്പോൾ കാൽനട യാത്രക്കാർ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കിടയിലേക്ക് കയറിയാണ് ജീവൻ രക്ഷിക്കുന്നത്.

പഞ്ചായത്തധികൃതരും മറ്റ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ഈ അപകടസ്ഥിതി നേരിൽ കാണുന്നുമുണ്ട്. കാട് വെട്ടിത്തെളിച്ച് കാൽനട യാത്രക്കാർക്ക് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.